Categories: Articles

ഭാരത ചരിത്രത്തിൽ ഒരു പുരോഹിത നഗരസഭാ പിതാവുണ്ടായിരുന്നു; എത്രപേർക്കറിയാം?

ചങ്ങനാശ്ശേരി നഗരസഭയുടെ പ്രഥമ പ്രസിഡന്റ്, 1922 മുതൽ 1925 വരെ...

വിനോദ് പണിക്കർ

ഫാദർ ഡൊമിനിക് തോട്ടാശേരി ചങ്ങനാശ്ശേരി നഗരസഭയുടെ പ്രഥമ പ്രസിഡന്റായിരുന്നു, 1922 മുതൽ 1925 വരെ. ഒരു പക്ഷെ ഭാരതത്തിൽ ആദ്യമായിട്ട് ആയിരിക്കാം ഒരു കത്തോലിക്ക പുരോഹിതൻ ഇലക്ഷനിൽ മത്സരിച്ച് നഗര പിതാവിന്റെ കുപ്പായമണിഞ്ഞിട്ടുണ്ടാവുക. അക്കാലത്ത് എക്സികൂട്ടിവ് അധികാരവും പ്രസിഡന്റിനായിരുന്നു. മൂന്നു വർഷത്തെ ഭരണത്തിന് ശേഷം അദ്ദേഹം അധികാരമൊഴിഞ്ഞു. ചന്ത കടവിലെയും സസ്യ മാർക്കറ്റിലെയും വറ്റാത്ത കിണറും ചിത്ര കുളത്തിന്റെ കരയിലെ ഔഷധസിദ്ധിയായ താന്നിമരവും ഈ അച്ചന്റെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളായി ഇന്നും നിലകൊള്ളുന്നു.

1912-ൽ സെപ്റ്റംബർ 6 ന്, ഭരണ പരിഷ്കാര കമ്മറ്റി (TIC) നിലവിൽ വന്നു, 1920-ലാണ് ചങ്ങനാശ്ശേരി നഗരസഭ രൂപം കൊണ്ടത്, മെത്രാനച്ചന്റെ അനുവാദത്തോടു കൂടി തോട്ടാശേരിയച്ചൻ കൗൺസിലറായി. പ്രശസ്‌തനായ നീലകണ്‌ഠപിള്ള വക്കിലിനെയും, ശ്രീ രാജരാജ വർമ്മ കോയിത്തമ്പുരാനെയും തോൽപ്പിച്ചിട്ടാണ് തോട്ടാശേരിയച്ചൻ പ്രസിഡന്റ് പദത്തിൽ അവരോധിതനായത്, അന്നത്തെ കൗൺസിലിൽ ഭാരത കേസരി മന്നത്ത് പത്മനാഭനും അംഗമായിരുന്നു.

പുരാതന തോട്ടാശേരി കുടുംബത്തിലെ ജോർജ് ചാച്ചിയമ്മ ദമ്പതികളുടെ ഏഴാമത്തെ സന്താനമായി 1886 ൽ ജനനം, തുടർന്ന് എം എയും, എൽ റ്റിയും ഉന്നത നിലയിൽ പാസ്സായി, ചങ്ങനാശ്ശേരി രൂപതയിലെ ആദ്യ കാല എം എ ബിരുദധാരികളായ വൈദികരിൽ ഒരു പക്ഷെ പ്രഥമൻ തന്നെ ഇദ്ദേഹമാവാം. സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിത ജീവിത ആരംഭം, ഒപ്പം സെന്റ് മേരിസ് എൽ പി സ്‌കൂൾ മാനേജരും കുറവിലങ്ങാട് ഹൈ സ്‌കൂൾ ഹെഡ്‍ മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പോയ നൂറ്റാണ്ടിൽ കേരളത്തിലെ ജനങ്ങൾ മുഖാമുഖം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം, പഴയ തലമുറയുടെ സമരണകളിൽ നടുക്കം വിതക്കുന്ന പ്രളയജലത്തിൽ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ബാഹ്യ ലോകത്ത് നിന്ന് ഒറ്റപ്പെട്ട് ജലകടലിന് നടുക്കായി പോയപ്പോൾ ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഈ പ്രഥമ പൗരനും അവസരത്തിനൊത്ത് ഉണർന്ന്‌ പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി സന്നദ്ധ ഭടന്മാർ ഇളകിമറിയുന്ന കുട്ടനാടൻ ജലനിരപ്പിലേക്ക് ജീവൻ പണയം വെച്ചു നീങ്ങി. അക്ഷരാത്ഥത്തിൽ സർവസവും കൈവിട്ട കുട്ടനാട്ടുകാരെ അന്നും ഇവിടുത്തെ വ്യാപാരികളും പൊതുജനങ്ങളും തോളോട് തോള് ചേർന്ന് നിന്നു കൊണ്ട് സ്‌കൂളുകളും സുമനസ്സുകളുടെ ഭവനവും അവർക്ക് താമസിക്കാൻ തുറന്നു കൊടുത്തു. അവർക്ക് ഭക്ഷണവും വസ്‌ത്രവും നൽകി തൊട്ടാശേരി അച്ചന്റെ നേതൃത്വത്തിൽ ചെയ്‌ത ഈ ഉദാത്ത മാതൃക അന്നത്തെ കുട്ടനാട്ടുകാർ ഒരിക്കലും മറക്കില്ല.

അന്നൊക്കെ സൈക്കളിൽ യാത്ര ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, ഉച്ച നീചത്ത്വ ചിന്ത ലവലേശം തീണ്ടിയില്ലാത്ത സമഭാവനയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കേവലം 55 വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. ഈ വൈദിക ശേഷ്ട്രന്റെ മുൻസിപ്പാലിറ്റിയിലെ ഒരു ചിത്രം മാത്രമാണ് ഇദ്ദേഹത്തിന്റെ സ്മാരകമായിട്ട് ആകെയുള്ളത്. ആദ്യ മുൻസിപ്പാലിറ്റിയുടെ പ്രഥമ പൗരന്റെ പേരിൽ നഗരസഭയുടെ ഒരു റോഡെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago