
സ്വന്തം ലേഖകൻ
കളമശ്ശേരി: ഇന്നലെ അപകടത്തിൽ മരിച്ച വൈക്കം ചെമ്മനത്തുകര സ്വദേശിയായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ. യുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30നു കളമേശേരിയിലുള്ള രാജാഗിരി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ഇന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടി ക്രമങ്ങൾക്കും ശേഷം, അദ്ദേഹം അവസാനമായി പ്രവർത്തിച്ചു കൊണ്ടിരുന്ന തലയോലപ്പമ്പ് പൊതിയിലുള്ള സേവാഗ്രാമത്തിൽ പൊതുദർശനത്തിനു വയ്ക്കും.
ഞായറാഴ്ച പെരുമ്പാവൂരിനടുത്തുള്ള പള്ളിയിൽ കുർബാനയർപ്പിക്കാൻ പോകവേ, പെരുമ്പാവൂരിനടുത്തു വച്ച് അച്ചന്റെ ബൈക്കിൽ ടിപ്പറിടിക്കുകയും എതിരെ വന്ന KSRTC ബസിന്റെ അടിയിലേക്ക് അച്ചൻ തെറിച്ചുവീഴുകയുമായിരുന്നു.
വൈക്കം ചെമ്മനത്തുകര സെന്റ്.ആന്റണീസ് ഇടവകാംഗമാണ് 32- കാരനായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.