സ്വന്തം ലേഖകൻ
കളമശ്ശേരി: ഇന്നലെ അപകടത്തിൽ മരിച്ച വൈക്കം ചെമ്മനത്തുകര സ്വദേശിയായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ. യുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30നു കളമേശേരിയിലുള്ള രാജാഗിരി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ഇന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടി ക്രമങ്ങൾക്കും ശേഷം, അദ്ദേഹം അവസാനമായി പ്രവർത്തിച്ചു കൊണ്ടിരുന്ന തലയോലപ്പമ്പ് പൊതിയിലുള്ള സേവാഗ്രാമത്തിൽ പൊതുദർശനത്തിനു വയ്ക്കും.
ഞായറാഴ്ച പെരുമ്പാവൂരിനടുത്തുള്ള പള്ളിയിൽ കുർബാനയർപ്പിക്കാൻ പോകവേ, പെരുമ്പാവൂരിനടുത്തു വച്ച് അച്ചന്റെ ബൈക്കിൽ ടിപ്പറിടിക്കുകയും എതിരെ വന്ന KSRTC ബസിന്റെ അടിയിലേക്ക് അച്ചൻ തെറിച്ചുവീഴുകയുമായിരുന്നു.
വൈക്കം ചെമ്മനത്തുകര സെന്റ്.ആന്റണീസ് ഇടവകാംഗമാണ് 32- കാരനായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.