
സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന മരിയാപുരം പരിശുദ്ധ കര്‍മ്മലമാതാ ഇടവക കുടുബത്തിന് പുതിയ ദേവാലയം ആശീര്‍വദിച്ചു. കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍ ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ പ്രാർത്ഥനയുടെ കേന്ദ്രമാകുമ്പോഴാണ് അത്‌മീയ ചൈതന്യത്തിന്റെ വരപ്രസാദം ഉണ്ടാവുകയെന്ന് ബിഷപ് സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ദേവാലയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നാടിന് ശാന്തിയും സാമാധാനവും പ്രധാനം ചെയ്യുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ദേവാലയത്തിനുമുന്നില്‍ പുതിയതായി പണികഴിപ്പിച്ച കൊടിമരം പാറശാല മലങ്കര രൂപതാ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് ആശീര്‍വദിച്ചു.
പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും, വചന പ്രഘോഷണത്തിന് പുനലൂര്‍ ബിഷപ് ഡോ. സിൽവിസ്റ്റര്‍ പൊന്നുമുത്തനും നേതൃത്വം നല്‍കി.
നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്, പള്ളോട്ട്യന്‍ സഭാ പ്രൊവിന്‍ഷ്യല്‍ വര്‍ഗ്ഗീസ് പുല്ലന്‍, നെയ്യാറ്റിന്‍കര രൂപതാ രൂപതാ ജൂഡീഷ്യല്‍ വികാര്‍ ഡോ. സെൽവരാജന്‍, ഇടവക വികാരി ഫാ. ബനഡിക്‌ട് കണ്ണാടന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
വൈകിട്ട് 4-ന് തന്നെ ദേവാലയത്തിന് മുന്നില്‍ ബിഷപ്പുമാരെ സ്വീകരിച്ചു. തുടര്‍ന്ന് 4 ഘട്ടങ്ങളായി നടന്ന തിരുകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളും നാട്ടുകാരും പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
This website uses cookies.