
ജോസ് മാർട്ടിൻ
ആലപ്പുഴ: പ്രമുഖ സാമൂഹ്യ പ്രവർത്തകയായ പത്മിനി വർക്കി സ്മാരക പുരസ്കാരത്തിന് ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് ഇടവകാംഗം ജെസി ഇമ്മാനുവൽ അർഹയായി. പ്രഗത്ഭയായ ജീവകാരുണ്യ പ്രവർത്തകയ്ക്കാണ് പുരസ്കാരം നൽകിവരുന്നത്. 25000 രൂപയാണ് പുരസ്കാരത്തുക. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹജാലകം പാലിയേറ്റീവ് കെയർ സെന്ററിൽ വോളന്റിയർ നഴ്സാണ് ജെസി ഇമ്മാനുവൽ.
2013-ൽ സ്നേഹജാലകം പാലിയേറ്റീവ് കെയർ സ്ഥാപിക്കപ്പെട്ട കാലംമുതൽ തന്നെ വീട്സന്ദർശനം നടത്തുന്ന വോളന്റിയർ ടീമിലെ അംഗമാണ്. അതിന് മുൻപും സാമൂഹ്യസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജെസി ഇമ്മാനുവൽ. താൻ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് കടന്നുവരാനുള്ള സാഹചര്യത്തെ കുറിച്ച് ജെസിയ്ക്ക് പറയാനുള്ളത് തികച്ചും വ്യക്തിപരമായ സംഭവമാണ്. അതായത്, തന്റെ പിതാവിന്റെ രോഗാവസ്ഥയിൽ സ്ഥലത്തില്ലാത്തതിനാൽ പരിചരിക്കാൻ കഴിയാത്തതിന് പരിഹാരമായി 7 വർഷം മുൻപ് ഭർത്താവ് ഇമ്മാനുവലിന്റെ സ്കൂട്ടറിൽ പോയി സൗജന്യമായി കിടപ്പു രോഗികളെ പരിചരിച്ചുവരികയാണ്.
സാമൂഹ്യ പ്രവർത്തകനും മത്സ്യത്തൊഴിലാളി യൂണിയൻ സംഘടനാ നേതാവുമായ പി.ജെ. ഇമ്മാനുവലാണ് ജെസിയുടെ ഭർത്താവ്. മക്കൾ മൂന്നുപേരും വിദ്യാർഥികളാണ്. ഭർത്താവിന്റെ സാമൂഹ്യ സേവനം കണ്ട് ഒരു അഭ്യുതയകാംഷി 10 ലക്ഷം രൂപ ഉപയോഗിച്ച് വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തതും, ആ സഹായം സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് പകരം ചെട്ടികാട് ജനകീയ ലാബിൽ ഒരു രക്തപരിശോധന മെഷീൻ വാങ്ങി തരാൻ ആവശ്യപ്പെട്ടതും, അത് യാഥാർഥ്യമായതും സന്തോഷം നൽകുന്ന അനുഭവമാണെന്നും, ഇപ്പോൾ ലാബിലുള്ള ജർമൻ നിർമ്മിത മെഷീൻ അതാണെന്നും ജെസി പറയുന്നു.
പത്മിനി വർക്കിയുടെ അഞ്ചാം ചരമവാർഷികദിനമായ ഡിസംബർ- 12 ന് മൂന്നു മണിക്ക് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പുരസ്കാരം സമർപ്പിക്കും. ചാലക്കുഴി റോഡിലെ ദേവകി വാര്യർ സ്മാരകത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.