Categories: Daily Reflection

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”

ഹോസി.-  11:1,3-4,8-9
യോഹ.- 19: 31-37

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.” 

ആഗോള കത്തോലിക്കാ സഭ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.  എല്ലാവർക്കും തിരുഹൃദയ തിരുനാളിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.

ക്രിസ്തുനാഥന്റെ ഹൃദയം ദൈവത്വം നിറഞ്ഞതിനാൽ “തിരുഹൃദയം” എന്ന് നാം വിശേഷിപ്പിക്കപ്പെടുന്നു. ദൈവമക്കളെ ഒരു വേർതിരിവും ഇല്ലാതെ തന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നവനാണ് ക്രിസ്തു. തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നന്മനിറഞ്ഞ ഒരു ഹൃദയത്തിന്റെ  ഉടമയാകാനായി ക്രിസ്തുനാഥൻ തന്നെ നമ്മെ ക്ഷണിക്കുകയാണ്.

തന്നോടൊപ്പം ആയിരിക്കുവാനും, ദൈവമക്കൾക്ക്  നന്മകൾ പറഞ്ഞു കൊടുക്കുവാനുമായി താൻ തിരഞ്ഞെടുക്കപ്പട്ടവരിൽ ഒരാൾ തള്ളിപ്പറഞ്ഞിട്ടും മറ്റൊരാൾ മുപ്പത്  വെള്ളിക്കാശിന് ഒറ്റികൊടുത്തിട്ടും   അവരെ സ്നേഹിച്ച  ഹൃദയത്തിനുടമ. നന്മകൾ ചെയ്യുവാനും, സ്നേഹിക്കുവാനും മാത്രം പഠിപ്പിച്ചവനെ,  തിന്മനിറഞ്ഞ ഹൃദയമുള്ളവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചപ്പോഴും അവരെ  സ്നേഹിച്ച ഹൃദയത്തിനുടമ. തന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയവരെയും, യഹൂദരുടെ രാജാവെന്ന് പരിഹസിച്ച് മുൾക്കിരീടം ചാർത്തിയവരെയും സ്നേഹിച്ച ഹൃദയത്തിനുടമ. പലവിധ പീഡനങ്ങൾ നൽകി ക്രൂശിൽ തറച്ചപ്പോഴും “ഇവർ ചെയ്യുന്നതെന്തെന്നു ഇവർ  അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ” എന്ന് പറഞ്ഞ് അവരോട് ക്ഷമിച്ച ഹൃദയത്തിനുടമ.

പ്രിയമുള്ളവരെ, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, ക്ഷമയുടെയും ഹൃദയത്തിനുടമയായ ക്രിസ്തുനാഥൻ  നമ്മോട് ആവശ്യപ്പെടുന്നതും ഇത്തരത്തിലുള്ള ഹൃദയത്തിൻ ഉടമയാകണം  എന്നതാണ്. വേദനിക്കുന്നവന്റെ വേദനയിൽ തണലായി സ്നേഹത്തിനുടമയായും, അയൽക്കാരന്റെ ആവശ്യം നിറവേറ്റി കാരുണ്യത്തിന്റെ ഹൃദയത്തിനുടമയായും, സഹോദരന്റെ തെറ്റുകൾ ക്ഷമിച്ച് ക്ഷമയുടെ ഹൃദയത്തിനുടമയായും മാറനായി നമുക്ക് പരിശ്രമിക്കാം.

കരുണാനിധിയായ ദൈവമേ, അങ്ങേ തിരുഹൃദയത്തോട് ചേർന്നുനിന്നുകൊണ്ട് ക്ഷമയാലും,  സ്നേഹത്താലും,  കാരുണ്യത്താലും ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

14 hours ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

14 hours ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 week ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

3 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 month ago