സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ദൈവമഹത്വം ഒരു ദിശാസൂചിനിയാണെന്ന് ഫ്രാൻസിസ് പാപ്പാ. അൾത്താര ശുശ്രൂഷകരുടെ 12-Ɔമത് രാജ്യാന്തര സംഗമത്തെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ദൈവമഹത്വം ഒരു ദിശാസൂചിനിയാണെന്നും, മനുഷ്യന്‍റെ പ്രവര്‍ത്തികളുടെ നിര്‍ണ്ണായകമായൊരു മാനദണ്ഡമാണ് എല്ലാറ്റിലും ദൈവമഹത്വം കാണുകയെന്നതെന്നും പാപ്പാ അൾത്താര ശുശ്രുഷകരെ ഉദ്‌ബോധിപ്പിച്ചു. അങ്ങനെയുള്ള ജീവിതം, ക്രിസ്തുവുമായുള്ള
സൗഹൃദം ജീവിക്കുന്നതിനു തുല്യമായിരിക്കും. അങ്ങനെ, നമ്മുടെ പ്രവർത്തികളിൽ ദൈവമഹത്വം കണ്ടെത്തുമ്പോൾ എന്താണ് ശരിയെന്നും, എന്താണു ചെയ്യേണ്ടതെന്നുമുള്ള വ്യക്തതയിൽ എത്തുവാൻ അത് നമ്മെ സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു.
അതുപോലെതന്നെ, നമ്മുടെ ഉള്ളില്‍ മന്ത്രിക്കുന്ന ദൈവികസ്വരം ശ്രവിക്കാന്‍ അതു സഹായകമാവും. ദൈവമഹത്വം നമ്മുടെ മനഃസാക്ഷിയില്‍ ഉണര്‍ത്തുന്ന ചിന്തയെയാണ്, നാം ദൈവതിരുമനസ്സെന്നു വിളിക്കുന്നതും. അതിനാല്‍ ദൈവമഹത്വം മനസാക്ഷിയുടെ ദിശാസൂചിനിയാണെന്ന് (Compass) പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
ജോസ് മാർട്ടിൻ കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ…
This website uses cookies.