
ജോസ് മാർട്ടിൻ
എറണാകുളം: വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ച തർക്കങ്ങൾ എല്ലാ അതിർവരമ്പുകളേയും അതിലംഘിക്കുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൽ (കെ.ആർ.എൽ.സി.സി.). ലോകത്തിന് ശാന്തിയുടെയും സ്നേഹത്തിന്റെയും ദിവ്യ സന്ദേശം പങ്കുവയ്ക്കുന്ന ഈ നാളുകളിലും ക്രൈസ്തവ മൂല്യങ്ങൾ നിരാകരിക്കുന്ന പ്രവർത്തനങ്ങൾ അല്മായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ വിഷമകരവും ദുഃഖകരവുമാണെന്നും പൊതു സമൂഹത്തിൽ മാതൃകാപരമല്ലാത്ത പ്രവൃത്തിയാണിതെന്നും കെ.ആർ.എൽ.സി.സി. പറഞ്ഞു.
ബലിയർപ്പണത്തെ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം പരസ്യമായ സംഘട്ടനത്തിലേക്കും സംഘർഷത്തിലേക്കും എത്തിക്കുന്നത് ക്രൈസ്തവീയമല്ല. പ്രകടനപരമായും മത്സര സ്വഭാവത്തോടെയുമുള്ള ബലിയർപ്പണവും അനുവദിക്കപ്പെടരുതെന്നും കെ.ആർ.എൽ.സി.സി. അഭിപ്രായപ്പെടുന്നു.
അഭിപ്രായ വിത്യാസങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിലുള്ള ഈ പ്രതിസന്ധി ഒരു കത്തോലിക്ക വിഭാഗത്തെ മാത്രമല്ല ലോകത്തെമ്പാടുമുള്ള കത്തോലിക്കർക്കും ക്രൈസ്തവർക്കും വേദനയുളവാക്കുന്നതാണെന്ന് കെ.ആർ.എൽ.സി.സി. വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.