
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവന്തപുരം ലത്തീൻ അതിരൂപതയിലെ അംഗങ്ങളായ കാഴ്ച പരിമിതിതരുടെ സംഗമം “ദർശനം” അതിരൂപതാ കുടുംബ പ്രേക്ഷിത ശ്രുശ്രൂഷയുടെ അഭിമുഖ്യത്തിൽ നടത്തി. അതിരൂപതാ സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് ആർ. അദ്ധ്യക്ഷത വഹിച്ച സംഗമം വട്ടിയൂർക്കാവ് എം.എൽ.എ. വി.കെ.പ്രശാന്ത് ഉത്ഘാടനം ചെയ്തു. കാഴ്ച പരിമിതിയുള്ളവരെ പോലെയുള്ള സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സർക്കാർ പദ്ധതികളിലൂടെ ചേർത്തു പിടിക്കുന്നുണ്ടെങ്കിലും ഇതുപോലുള്ള സംഗമങ്ങൾ അവർക്ക് വലിയൊരു അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കാഴ്ചയുള്ളവരെക്കാൾ കാഴ്ച പരിമിതിയുള്ളവർക്കാണ് ഉൾക്കാഴ്ചയുള്ളതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. കാഴ്ച പരിമിതിതരുടെ പ്രതിനിധികളായി ശ്രീ.കലിസ്റ്റസ്, കുമാരി റോസി എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്, കാഴ്ച പരിമിതിതരുടെ ഇടയിൽ നിന്നും വിവിധ മേഖലയിലെ പ്രഗത്ഭരെ ആദരിച്ചു. അഞ്ജിത (സംഗീതാദ്ധ്യാപിക, അന്ധവിദ്യാലയം), അമൽ രാജ് (സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം ശാസ്ത്രീയ സംഗീത ജേതാവ്), റോസി (ബിരുദ വിദ്യാർത്ഥിനി) സിജോ (കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമംഗം), ക്രിസ്തുദാസ് (ഒൻപതു മക്കളുടെ പിതാവ്) എന്നിവരെ ആദരിച്ചു. കൂടാതെ, കാഴ്ച പരിമിതിതരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും കലാപരിപാടികളും നടത്തി.
ചടങ്ങിന് കുടുംബ പ്രേക്ഷിത ശ്രുശ്രൂഷാ ഡയറ്കടർ ഫാ.ഏ.ആർ.ജോൺ സ്വാഗതവും കെ.സി.ബി.സി. പ്രോ ലൈഫ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആന്റണി പത്രോസ് നന്ദിയും പറഞ്ഞു.
സംഗമത്തിനു മുമ്പ് ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന അതിരൂപതാ മെത്രാപ്പോലീത്ത സൂസപാക്യം പിതാവിനെ കാഴ്ച പരിമിതിതരുടെ സംഘം സന്ദർശിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.