
പറവൂർ: ജപമാലകൾ ശേഖരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി സാബു കെയ്റ്റർ. വൈവിധ്യമാർന്ന 50,865 കൊന്തകളുടെ ഉടമയാണ് ഇദ്ദേഹം. ജനുവരി 10-നു പ്രസിദ്ധീകരിച്ച റെക്കോർഡ് ബുക്കിൽ സാബു ഇടംപിടിച്ചതോടെ കഴിഞ്ഞ വർഷം കുറിക്കപ്പെട്ട 900 ജപമാലകളുടെ റെക്കോർഡ് പഴങ്കഥയായി. ഗോതുരുത്ത് സ്വദേശിയാണു സാബു. 15–ാം വയസിൽ ജപമാല ശേഖരണം തുടങ്ങി. പിന്നീട്, അനുഗ്രഹം പോലെ ഇദ്ദേഹത്തിന്റെ കൈകളിലേക്ക് അപൂവങ്ങളായ കൊന്തകൾ വന്നുചേർന്നു.
ഇറ്റലി, ഫ്രാൻസ്, ജറുസലേം, അമേരിക്ക, ബത്‌ലഹേം, ജർമനി, അയർലൻഡ്, ഡെൻമാർക്, ബ്രസീൽ തുടങ്ങി 83 രാജ്യങ്ങളിലെ ജപമാലകൾ സാബുവിന്റെ ശേഖരത്തിലുണ്ട്. ജോൺപോൾ രണ്ടാമൻ, ഫ്രാൻസിസ് പാപ്പമാരിൽനിന്ന് ഇദ്ദേഹത്തിനു ജപമാലകൾ ലഭിച്ചു. 11 ശ്ലീഹന്മാരുടെയും 256 വിശുദ്ധരുടെയും തിരുശേഷിപ്പുകൾ അടങ്ങിയ കൊന്തകളും 130 മെത്രാന്മാർ ആശീർവദിച്ച ജപമാലകളും അപൂർവ നിധികളാണ്. സ്വർണം, പവിഴം, വെള്ളി, ചെമ്പ്, മുത്ത്, തുളസി, ഒലിവുമരം, ചകിരിനാര്, രുദ്രാക്ഷം, രത്നം, ചന്ദനം തുടങ്ങിയവയിൽ തീർത്ത ജപമാലകൾ മനോഹരം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.