Categories: World

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

വില്യം നെല്ലിക്കൽ

റോം: സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച നൽകിയ “എത്തേർണ മിസറിക്കോർഡിയ” (Eterna Misericordia) എന്ന ഇടയ ലേഖനത്തിലൂടെയാണ് ചൈനയിലെ കത്തോലിക്കരെ ഫ്രാന്‍സിസ് പാപ്പാ അനുരഞ്ജനത്തിന്‍റെയും സ്നേഹത്തിന്‍റെയും സഭാക്കൂട്ടായ്മയിലേയ്ക്ക് ക്ഷണിച്ചത്. ചൈന-വത്തിക്കാന്‍ അനുരഞ്ജന ഉടമ്പടിയെ തുടര്‍ന്നാണ് പാപ്പാ ചൈനയിലെ വിശ്വാസികള്‍ക്ക് ഈ ഇടയലേഖനം നൽകിയത്.

ചൈനയില്‍ തെളിയുന്ന ദൈവിക കാരുണ്യദീപം
ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം അനന്തമാണെന്നും, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേതാണെന്നും, നാം അവിടുത്തെ ജനവും അജഗണവുമാണെന്നും സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ചൈനയിലെ സഭയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ നീക്കങ്ങള്‍ ആനന്ദദായകമാണ്. ചരിത്രത്തില്‍ ഏറെ വിസ്തൃതമായൊരു രാജ്യത്ത് വിഹരിക്കുന്ന ചൈനയിലെ സഭാ സമൂഹം ചെറിയൊരു അജഗണമാണ്. എങ്കിലും “ഭയപ്പെടേണ്ട, നിങ്ങള്‍ക്കായി ദൈവരാജ്യം നല്കണമെന്ന് ആഗ്രഹിച്ചത് സ്വര്‍ഗ്ഗീയപിതാവാണ്,” ദൈവമാണെന്ന് ലൂക്കായുടെ സുവിശേഷം ഉദ്ധരിച്ച് പാപ്പാ ചൈനയിലെ കത്തോലിക്കരെ ശക്തിപ്പെടുത്തുന്നുണ്ട്.

അനുരജ്ഞിതരായി സാഹോദര്യം വളര്‍ത്തി, നിയമബന്ധിതമല്ല സ്നേഹബന്ധിതമാണ് അനുരഞ്ജനമെന്ന ബോധ്യത്തിൽ, ദൈവത്തിന്‍റെ കരുണയില്‍ സമര്‍പ്പിച്ച് ചൈനയിലെ എല്ലാ കത്തോലിക്കരും അനുരഞ്ജനത്തിന്‍റെ പാതയിൽ ചരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ചൈനയും വത്തിക്കാനും തമ്മിലുണ്ടാ നവമായ കരാറിന്‍റെ വെളിച്ചത്തില്‍ നാം എടുക്കുന്ന നയം നിയമത്തിന്‍റേതല്ല, ക്രിസ്തുവിലുള്ള സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റേതുമാണ്. ക്രിസ്തുവില്‍ നാം അനുരഞ്ജിതരാണ്, അവിടുന്ന് അനുരജ്ഞനത്തിന്‍റെ കൂദാശയും നമുക്കായി നല്കിയിട്ടുണ്ട്. അതിനാൽ തന്നെ, ദൈവത്തിങ്കലേയ്ക്കു തിരിച്ചു വരുന്ന ഏതു മകനെയോ മകളെയോ ഒരു നിയമത്തിനോ കല്പനയ്ക്കോ തടയാനാവില്ല. പിതാവിന്‍റെ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ച്, ചൈനയിലെ ഓരോ കത്തോലിക്കനും, ഏത് അവസ്ഥയിലായിരുന്നാലും സഭയിലേയ്ക്ക് തിരിച്ചുവരണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട് ഈ ഇടയ ലേഖനത്തിലൂടെ.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചൈനീസ് സര്‍ക്കാര്‍ സഭയുമായി അനുരഞ്ജനപ്പെടുന്നത്. അതുകൊണ്ട്, പൂര്‍വ്വോപരി മെച്ചപ്പെട്ട സാഹോദര്യം സഹകരണവും ആര്‍ജ്ജിച്ചുകൊണ്ട് സുവിശേഷത്തിന്‍റെ സന്തോഷമുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുകയും, അവിടുത്തെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാമെന്ന് പാപ്പാ ചൈനയിലെ കത്തോലിക്കരെ ഉപദേശിക്കുന്നു. ജീവിതാന്ത്യത്തില്‍ നാം വിധിക്കപ്പെടുന്നത് സഹോദരങ്ങളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ അജപാലനമേഖലയില്‍ ചൈനയിലെ കത്തോലിക്കര്‍ പഴയ വിഭാഗീയതകള്‍ മറന്ന് ഒരുമിക്കുകയും, ആരെയും മാറ്റിനിറുത്താതെ അനുരഞ്ജനത്തിന്‍റെയും കൂട്ടായ്മയുടെയും വ്യക്തമായ അടയാളങ്ങളില്‍ പരസ്പരം ഒന്നിച്ച് സഹവർത്തിത്വത്തിലൂടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്യുന്നു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago