Categories: World

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

വില്യം നെല്ലിക്കൽ

റോം: സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച നൽകിയ “എത്തേർണ മിസറിക്കോർഡിയ” (Eterna Misericordia) എന്ന ഇടയ ലേഖനത്തിലൂടെയാണ് ചൈനയിലെ കത്തോലിക്കരെ ഫ്രാന്‍സിസ് പാപ്പാ അനുരഞ്ജനത്തിന്‍റെയും സ്നേഹത്തിന്‍റെയും സഭാക്കൂട്ടായ്മയിലേയ്ക്ക് ക്ഷണിച്ചത്. ചൈന-വത്തിക്കാന്‍ അനുരഞ്ജന ഉടമ്പടിയെ തുടര്‍ന്നാണ് പാപ്പാ ചൈനയിലെ വിശ്വാസികള്‍ക്ക് ഈ ഇടയലേഖനം നൽകിയത്.

ചൈനയില്‍ തെളിയുന്ന ദൈവിക കാരുണ്യദീപം
ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം അനന്തമാണെന്നും, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേതാണെന്നും, നാം അവിടുത്തെ ജനവും അജഗണവുമാണെന്നും സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ചൈനയിലെ സഭയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ നീക്കങ്ങള്‍ ആനന്ദദായകമാണ്. ചരിത്രത്തില്‍ ഏറെ വിസ്തൃതമായൊരു രാജ്യത്ത് വിഹരിക്കുന്ന ചൈനയിലെ സഭാ സമൂഹം ചെറിയൊരു അജഗണമാണ്. എങ്കിലും “ഭയപ്പെടേണ്ട, നിങ്ങള്‍ക്കായി ദൈവരാജ്യം നല്കണമെന്ന് ആഗ്രഹിച്ചത് സ്വര്‍ഗ്ഗീയപിതാവാണ്,” ദൈവമാണെന്ന് ലൂക്കായുടെ സുവിശേഷം ഉദ്ധരിച്ച് പാപ്പാ ചൈനയിലെ കത്തോലിക്കരെ ശക്തിപ്പെടുത്തുന്നുണ്ട്.

അനുരജ്ഞിതരായി സാഹോദര്യം വളര്‍ത്തി, നിയമബന്ധിതമല്ല സ്നേഹബന്ധിതമാണ് അനുരഞ്ജനമെന്ന ബോധ്യത്തിൽ, ദൈവത്തിന്‍റെ കരുണയില്‍ സമര്‍പ്പിച്ച് ചൈനയിലെ എല്ലാ കത്തോലിക്കരും അനുരഞ്ജനത്തിന്‍റെ പാതയിൽ ചരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ചൈനയും വത്തിക്കാനും തമ്മിലുണ്ടാ നവമായ കരാറിന്‍റെ വെളിച്ചത്തില്‍ നാം എടുക്കുന്ന നയം നിയമത്തിന്‍റേതല്ല, ക്രിസ്തുവിലുള്ള സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റേതുമാണ്. ക്രിസ്തുവില്‍ നാം അനുരഞ്ജിതരാണ്, അവിടുന്ന് അനുരജ്ഞനത്തിന്‍റെ കൂദാശയും നമുക്കായി നല്കിയിട്ടുണ്ട്. അതിനാൽ തന്നെ, ദൈവത്തിങ്കലേയ്ക്കു തിരിച്ചു വരുന്ന ഏതു മകനെയോ മകളെയോ ഒരു നിയമത്തിനോ കല്പനയ്ക്കോ തടയാനാവില്ല. പിതാവിന്‍റെ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ച്, ചൈനയിലെ ഓരോ കത്തോലിക്കനും, ഏത് അവസ്ഥയിലായിരുന്നാലും സഭയിലേയ്ക്ക് തിരിച്ചുവരണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട് ഈ ഇടയ ലേഖനത്തിലൂടെ.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചൈനീസ് സര്‍ക്കാര്‍ സഭയുമായി അനുരഞ്ജനപ്പെടുന്നത്. അതുകൊണ്ട്, പൂര്‍വ്വോപരി മെച്ചപ്പെട്ട സാഹോദര്യം സഹകരണവും ആര്‍ജ്ജിച്ചുകൊണ്ട് സുവിശേഷത്തിന്‍റെ സന്തോഷമുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുകയും, അവിടുത്തെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാമെന്ന് പാപ്പാ ചൈനയിലെ കത്തോലിക്കരെ ഉപദേശിക്കുന്നു. ജീവിതാന്ത്യത്തില്‍ നാം വിധിക്കപ്പെടുന്നത് സഹോദരങ്ങളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ അജപാലനമേഖലയില്‍ ചൈനയിലെ കത്തോലിക്കര്‍ പഴയ വിഭാഗീയതകള്‍ മറന്ന് ഒരുമിക്കുകയും, ആരെയും മാറ്റിനിറുത്താതെ അനുരഞ്ജനത്തിന്‍റെയും കൂട്ടായ്മയുടെയും വ്യക്തമായ അടയാളങ്ങളില്‍ പരസ്പരം ഒന്നിച്ച് സഹവർത്തിത്വത്തിലൂടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്യുന്നു.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

3 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago