
അനില്‍ ജോസഫ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തിലാണ് ഈ വ്യത്യസ്തമായ കാഴ്ച.
2019 ല്‍ വെളളനാടിന് സമീപത്ത് മിത്രാനികേതനിനടുത്ത് മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തില്‍ ഇടവക വികരിയായി എത്തിയ ഫാ.അനീഷ് ആല്‍ബര്‍ട്ട് പളളിയുടെ ശോചനീയവസ്ഥ കണ്ടാണ് പളളി പുന:രുദ്ധരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധുക്കളായ 33 കുടുംബങ്ങള്‍ മാത്രമുളള ഒരു ദേവാലയം പുനരുദ്ധരിക്കാനുളള പ്രവര്‍ത്തനം വളരെ സാഹസമാണെന്ന് മനസിലാക്കിയ വൈദികന്‍ ദൈവാശ്രയബോധത്തോടെ ദേവാലയത്തിന്‍റെ നിര്‍മമാണം പൂര്‍ണ്ണമായും സര്‍വ്വശക്തനായി ദൈവത്തില്‍ സമര്‍പ്പിച്ച് 2019 മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച ഒരു തീരുമാനമെടുത്തു ഇനി പളളി പുന:രുദ്ധാരണം പൂര്‍ത്തീകരിച്ചിട്ട് മാത്രമേ ചെരുപ്പ് ഉപയോഗിക്കുകയുളളൂ .
മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്യുമ്പോഴൊക്കെ അനീഷച്ചന്‍ ചെരുപ്പ് ഉപയോഗിച്ചരുന്നില്ല. ഇടവക വിശ്വാസികളുടെയും നാട്ടുകാരുടെയും വിവിധ ദേവാലയ കൂട്ടായ്മകളുടെയും സുമനുസുകളുടെയും സംഭാവനകളിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം കഴിഞ്ഞ ഞായറാഴ്ച നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു.
അതേ സമയം പുതിയ ദേവാലയം നിര്‍മ്മിച്ച് കഴിഞ്ഞേ ചെരുപ്പ് ധരിക്കൂ എന്ന അച്ചന്‍റെ തീരുമാനത്തിന് ഇടവകയിലെ അള്‍ത്താരബാലികയായ വിനയാ വിനസെന്‍റ് ഫുള്‍സ്റ്റോപ്പിട്ടു. ദേവാലയ ആശീര്‍വാദത്തിന് ശേഷം വൈദികന് പെണ്‍കുട്ടി പുത്തന്‍ ചെരുപ്പ് സമ്മാനിച്ചു.
ചാങ്ങ ഇടവകയുടെ ഉപ ഇടവകയാണ് മണ്ണാവിളയിലെ സെന്‍റ് മേരീസ് ദേവാലയം.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.