ഫ്രാൻസി അലോഷ്യസ്
വിതുര: ചുള്ളിമാനൂർ ഫെറോന എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമം ABLAZE 2019 എന്ന പേരിൽ വിതുര ദൈവപരിപാലന ദേവാലയത്തിൽ വച്ച് നടത്തി. വിതുര സെന്റ് ജോസഫ് മറല്ലോ ഹോം സെമിനാരിയിൽ നിന്ന് ആരംഭിച്ച യുവജന റാലിയിൽ ചുള്ളിമാനൂർ ഫെറോനയിലെ ആയിരത്തിലേറെ യുവതി യുവാക്കൾ അണിനിരന്നു. ഞായർ 3.00 മണിക്ക് ആരംഭിച്ച റാലി 5.30-ന് ബോണക്കാട് കുരിശുമലയുടെ മാതൃക ഇടവകയായ വിതുര ദൈവ പരിപാലന ദേവാലയത്തിൽ എത്തിച്ചേർന്നു, തുടർന്ന് പൊതുസമ്മേളനവും.
റാലിയിൽ പഞ്ചമേളങ്ങളും, വാദ്യഘോഷങ്ങളും, അഞ്ച് വ്യത്യസ്ത ഫ്ലോട്ടുകളും, കളരിപ്പയറ്റ്, ഫയർ ഡാൻസും അകമ്പടിയായി അണിനിരന്നു.
തുടർന്ന്, എൽ.സി.വൈ.എം. ഫെറോന പ്രസിഡന്റ് ശ്രീ.സുസ്മിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്ന പൊതു സമ്മേളനം മോൺ.ജി.ക്രിസ്തുദാസ് ഉൽഘാടനം ചെയ്തു. രൂപതാ ഡയറക്ടർ ഫാ.ബിനു.ടി. “യു_ വചനം” പ്രകാശനം ചെയ്യുകയും ആശംസയർപ്പിക്കുകയും ചെയ്തു. രൂപതാ പ്രസിഡന്റ് ശ്രീ.അരുൺ തോമസ്, ഫാ. അനീഷ് ജോർജ്, ഫാ.അൽഫോൻസ് ലിഗോറി, ഫാ.സെബാസ്റ്റ്യൻ കണിച്ചുക്കുന്നത്ത്, ഫാ.ആന്റണി വിന്റോ, ഫാ.ജെൻസെൻ സേവ്യർ എന്നിവർ സംസാരിച്ചു.
ചുള്ളിമാനൂർ ഫെറോനായിലെ വൈദീകർ, സിസ്റ്റേഴ്‌സ്, ഫെറോന പ്രസിഡന്റുമാർ, രൂപതാ സമിതി അംഗങ്ങൾ തുടങ്ങിയവർ പൊതുസമ്മേളനത്തിലും യുവജന റാലിയിലും പങ്കെടുത്തു.
പൊതുസമ്മേളനത്തെ തുടർന്ന് വിവിധ കലാപരിപാടികളോടുകൂടിയാണ് യുവജന സംഗമം ABLAZE 2019- ന് സമാപനം കുറിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.