
ജോസ് മാർട്ടിൻ
മാണ്ഡ്യ: മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ ക്രൈസ്തവ ആശുപത്രിക്ക് നേരെ ആക്രമണം. കോതമംഗലം ആസ്ഥാനമായുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ മാണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്.
വർഷങ്ങളായി മാണ്ഡ്യയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കെതിരെ മതപരിവർത്തനം നടത്തുന്നു എന്ന വ്യാജപ്രചരണവുമായിട്ടാണ് ആക്രമണം അരങ്ങേറിയത്. കൂടാതെ ജീവനക്കാരെയും, അധികൃതരെയും മണിക്കൂറുകളോളം തടഞ്ഞുവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മർദ്ദിക്കുകയും ചെയ്തു. ലോക്കൽ ചാനലുകാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഏകദേശം മുപ്പതോളം അക്രമകാരികൾ പി.ആർ.ഒ.യുടെ മുറിയിലേക്ക് ഇരച്ചു കയറുകയും, അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് എം.എസ്.ജെ. സന്യാസിനീ സമൂഹം പറഞ്ഞു.
എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളിലും സൂക്ഷിക്കാറുള്ള ബൈബിൾ, കുരിശ് രൂപങ്ങൾ, മറ്റ് ആത്മീയ പുസ്തകങ്ങൾ തുടങ്ങിയവ ബലമായികൈക്കലാക്കി പ്രദർശിപ്പിച്ചാണ് അക്രമകാരികൾ ആരോപണമുന്നയിക്കുന്നത്. കൂടാതെ, മതപരിവർത്തനം നടത്തുന്ന സ്ഥാപനം എന്ന പേരിൽ ഇവർ നൽകിയ വ്യാജ പരാതിയിന്മേൽ പി.ആർ.ഓ.യെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.
സംഭവത്തിനുപിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. കാരണം, കഴിഞ്ഞദിവസം രോഗം ഇല്ലാതിരുന്നിട്ടും ഒരാൾ ആശുപത്രിയിൽ നിർബന്ധപൂർവം അഡ്മിറ്റ് ആവുകയും, പിറ്റേന്ന് ഡിസ്ചാർജ് വാങ്ങി തിരിച്ചു പോയി ആളുകളുമായെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള സംഘടിത ആക്രമണത്തിന്റെ ഭാഗമായേ ഇതിനെ കാണാൻ കഴിയൂ എന്ന് വിശ്വാസീസമൂഹവും പറയുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.