
ഫാ. ജോസഫ് പാറാങ്കുഴി
ദൈവമേ... സര്‍വ്വസംപൂജ്യനേ, സര്‍വ്വജ്ഞനേ,
അനന്തമായ സിദ്ധി സാധ്യതകളുടെ സാകല്യമേ…
നിന്‍റെ നന്മയുടെ ഉറവിടങ്ങളിലേയ്ക്ക്
നിരന്തരം ഊളിയിട്ടിറങ്ങേണ്ടവനായ ഞാന്‍
സത്യസനാതന ധര്‍മ്മങ്ങളുടെ കാവല്‍ക്കാരനാകേണ്ട ഞാന്‍
വിശ്വമാനവികതയെ വാരിപ്പുണരേണ്ടവനായ ഞാന്‍
തിരുവചന ധ്യാന മനന വിചിന്തനത്തിലൂടെ
തിരുഹിതം തിരിച്ചറിയുവാന്‍ തിരുമുമ്പില്‍ മുട്ടുകുത്തുന്നു…
ജീവിതത്തിന്‍റെ കര്‍മ്മരംഗങ്ങളില്‍ പ്രതിസന്ധികളില്‍
ഉറച്ച നിലപാടും ബോധ്യങ്ങളും കാത്തുസൂക്ഷിക്കുവാന്‍-
ഇന്നെന്‍റെ അന്തരംഗത്തില്‍ ആത്മഹര്‍ഷമായ്
നാഥാ വരണമേ… വസിക്കാന്‍ വരണമേ…
ഉന്മിഷത്തും ഉദാത്തവുമായ അവിടുത്തെ ചൈതന്യം
എന്‍റെ സര്‍ഗ്ഗവാസനകളെയും ചിന്തയെയും ഭാവനകളെയും-
ദീപ്തമാക്കി അറുപത്, നൂറുമേനി വിളവു നല്‍കാന്‍
നാഥാ കനിഞ്ഞാലും, കൃപചൊരിഞ്ഞാലും…
ജീവിത യാത്രയില്‍ അങ്ങയുടെ മുഖശോഭ ദര്‍ശിക്കുവാന്‍
ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍ വഴിതെറ്റാതിരിക്കുവാന്‍
അവിടുത്തെ അചഞ്ചല സ്നേഹം ആസ്വദിക്കുവാന്‍
ദിശാബോധത്തോടെ, ഉണര്‍വ്വോടെ, വ്യാപരിക്കുവാന്‍
അവിടുത്തെ കരവലയത്തിലെന്നെ കാത്തുപാലിക്കണമേ…
എന്‍റെ വാക്കും പ്രവര്‍ത്തിയും പരസ്പര പൂരകമാകുവാന്‍
വ്യതിരിക്തതകളെ അവധാനതയോടെ അപഗ്രഥിക്കുവാന്‍
മൂല്യവത്തായ ഒരു ലക്ഷ്യ പ്രാപ്തിക്കുവേണ്ടി യത്നിക്കുവാന്‍
എന്‍റെ കര്‍മ്മ മണ്ഡലങ്ങളില്‍ വെളിച്ചം പകരണമേ…
ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന്
ആയിത്തീരേണ്ട അവസ്ഥയിലേക്കുളള പ്രയാണത്തില്‍
എന്നില്‍ അടിഞ്ഞുകൂടുന്ന അലസതയും നിസംഗതയും
എന്നില്‍ ജഡത്വവും മരവിപ്പും നിറയ്ക്കുമ്പോള്‍
ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍…
നാഥാ… എന്നോടു ക്ഷമിച്ചാലും…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.
View Comments
സർവശക്ക്തനായ ദൈവം ക്ഷമിക്കാൻ പഠിപ്പിച്ചു പക്ഷേ നമ്മളോ?