
ജോസ് മാർട്ടിൻ
ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ് ഓഫ് ഇന്ത്യയുടെ ശനിയാഴ്ചത്തെ (സെപ്തംബർ 27) മലയാളം മീഡിയം എന്ന പേജിൽ പുന:രുത്ഥാനം അല്ലെങ്കിൽ പ്രവാസം (Resurrection or exile) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ചിത്രം കത്തോലിക്കാ വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തോടുള്ള അവഹേളനമാണ് എന്ന് വളരെ വ്യസനത്തോടെ പറയട്ടെ.
ഒരു മതത്തിന്റെ വിശ്വാസ പ്രതീകത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വികലമായി ചിത്രീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹവും, ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള മത സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. സമാധാനപൂർവ്വം ജീവിക്കാനാഗ്രഹിക്കുന്ന ഒരു വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്നരീതിയിയുള്ള അവതരണങ്ങൾ പ്രചരിപ്പിക്കുന്ന രീതിയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ ടീം അധഃപതിച്ചുപോകുന്നത് അപലപനീയവും അതേസമയം തല്ലുകൊള്ളിത്തരവുമെന്ന് പറയാതിരിക്കാനാവില്ല (വർഷങ്ങൾക്കു മുൻപ് മലയാള മനോരമയുടെ ഭാഷാപോഷിണിയിൽ സമാന രീതിയിൽ പ്രസിദ്ധീകരിച്ച അന്ത്യത്താഴ ചിത്രം മനോരമയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങിയിരുന്നു).
മാധ്യമ ധർമ്മം മറന്നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ വിശ്വാസ ഹത്യക്കെതിര ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്. ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി വിശ്വവിഖ്യാത ചിത്രകാരൻ ലിയൊനാർഡോ ഡാവിഞ്ചി ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻ നഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ വരച്ച ചുവർ ചിത്രമാണ് യേശുവിന്റെ അവസാനത്തെ തിരുവത്താഴം (The Last Supper). ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിലും, ഭവനങ്ങളിലും, ഈ ചിത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.
മനസിലാക്കിയടത്തോളം എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്. അറിയേണ്ടത് ഒന്നുമാത്രം – ടൈംസ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം ക്രിസ്ത്യാനികളോ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയോ?
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.