Categories: India

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്...

ജോസ് മാർട്ടിൻ

ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ് ഓഫ് ഇന്ത്യയുടെ ശനിയാഴ്ചത്തെ (സെപ്തംബർ 27) മലയാളം മീഡിയം എന്ന പേജിൽ പുന:രുത്ഥാനം അല്ലെങ്കിൽ പ്രവാസം (Resurrection or exile) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ചിത്രം കത്തോലിക്കാ വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തോടുള്ള അവഹേളനമാണ് എന്ന് വളരെ വ്യസനത്തോടെ പറയട്ടെ.

ഒരു മതത്തിന്റെ വിശ്വാസ പ്രതീകത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വികലമായി ചിത്രീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹവും, ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള മത സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. സമാധാനപൂർവ്വം ജീവിക്കാനാഗ്രഹിക്കുന്ന ഒരു വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്നരീതിയിയുള്ള അവതരണങ്ങൾ പ്രചരിപ്പിക്കുന്ന രീതിയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ ടീം അധഃപതിച്ചുപോകുന്നത് അപലപനീയവും അതേസമയം തല്ലുകൊള്ളിത്തരവുമെന്ന് പറയാതിരിക്കാനാവില്ല (വർഷങ്ങൾക്കു മുൻപ് മലയാള മനോരമയുടെ ഭാഷാപോഷിണിയിൽ സമാന രീതിയിൽ പ്രസിദ്ധീകരിച്ച അന്ത്യത്താഴ ചിത്രം മനോരമയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങിയിരുന്നു).

മാധ്യമ ധർമ്മം മറന്നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ വിശ്വാസ ഹത്യക്കെതിര ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്. ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി വിശ്വവിഖ്യാത ചിത്രകാരൻ ലിയൊനാർഡോ ഡാവിഞ്ചി ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻ നഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ വരച്ച ചുവർ ചിത്രമാണ് യേശുവിന്റെ അവസാനത്തെ തിരുവത്താഴം (The Last Supper). ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിലും, ഭവനങ്ങളിലും, ഈ ചിത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.

മനസിലാക്കിയടത്തോളം എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്. അറിയേണ്ടത് ഒന്നുമാത്രം – ടൈംസ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം ക്രിസ്ത്യാനികളോ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയോ?

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago