
അനിൽ ജോസഫ്
കൊച്ചി: കേരളത്തിലെ വിവിധ തീര മേഖലകളില്‍ കൊവിഡ് രോഗ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലവത്തായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എല്‍.സി.എ. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനല്‍കി. തിരുവനന്തപുരത്തെ പുല്ലുവിളയിലും, കരുംകുളം പഞ്ചായത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യം അതീവഗുരുതരമാണെന്നും, കടല്‍ ക്ഷോഭം കൂടി നേരിടേണ്ടിവന്നതോടെ ചെല്ലാനത്തും സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്നും കെഎല്‍സിഎ കത്തിൽ വിവരിക്കുന്നു.
കൂടാതെ, തികഞ്ഞ ജാഗ്രതയോടു കൂടി സര്‍ക്കാര്‍ ശ്രദ്ധ ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അടിയന്തരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും കെ.എല്‍.സി.എ. മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് എന്നിവര്‍ സംയുക്തമായാണ് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനല്‍കിയിരിക്കുന്നത്.
അടിയന്തര സ്വഭാവത്തില്‍ നല്‍കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്:
1. കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം.
2. കോവിഡ് രോഗം ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സിക്കണം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ശുചിമുറികളുടെ കുറവ് പരിഹരിക്കണം.
3. മരണത്തെ തുടര്‍ന്നുളള സ്രവ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണം.
4.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗര മേഖലകളില്‍ മാത്രമായി ഒതുക്കരുത്. രോഗവ്യാപനം സംശയിക്കുന്ന എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
5. നിയന്ത്രണ മേഖലകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.