
ബിബിൻ ജോസഫ്
കൊല്ലം: കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ നിർദ്ദേശമനുസരിച്ചു കേരളത്തിലെ എല്ലാ രൂപതയിലും നടക്കുന്ന ഭ്രൂണഹത്യാവിരുദ്ധ പ്രാർത്ഥനാദിനത്തിന്റെ ഭാഗമായി കൊല്ലം രൂപതയിലും പ്രാർത്ഥനാദിനം നടത്തി.
ജീവൻ കൊടുക്കുവാൻ കഴിവില്ലാത്ത മനുഷ്യന് ജീവനെടുക്കുവാനുള്ള അധികാരവുമില്ലെന്ന് ദിവ്യബലി മധ്യേ ഫാ.ഷാനി ഫ്രാൻസിസ് ഉദ്‌ബോധിപ്പിച്ചു. സുപ്രീം കോടതിയിൽ ഭ്രൂണഹത്യ ചെയ്യുവാനുള്ള സമയപരിധി ആറു മാസമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ ഉത്തരം നൽകേണ്ട ദിവസമായിരുന്നു ഇന്ന്. ആ ഹർജിയിലെ ഒരു ക്ളോസ് ആയി ഒൻമ്പതു മാസം വരെ ഗര്ഭാശയത്തിലെ കുഞ്ഞിനെ ചില കാരണങ്ങളുടെ പേരിൽ വധിക്കണം എന്നാവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ഗർഭസ്ഥ ശിശു ശാസ്ത്രമായ ഫിറ്റോളജി വളരെയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭ്രൂണഹത്യക്ക് അഞ്ചുമാസം വരെ അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് തന്നെ വേണ്ടായെന്നു വെക്കണമെന്നാണ് പ്രോലൈഫ് സമിതിയുടെ കാഴ്ചപ്പാട്. ആയതിനാൽ അധികാരികൾ സത്യം തിരിച്ചറിഞ്ഞു കുഞ്ഞുങ്ങളോടുള്ള നീതി നടപ്പിലാക്കുവാനാണ് ഇന്നത്തെ ദിവസം തന്നെ കേരളമാകെ പ്രാർത്ഥന നടത്തുന്നത്.
രൂപതാതലത്തിൽ രാവിലെ പത്തിന് ഫാത്തിമാ ശ്രയിനിൽ നടത്തിയ ആരാധനക്ക് രൂപത പ്രോലൈഫ് സമിതിയോടൊപ്പം റോസാമിസ്റ്റിക്ക പ്രോലൈഫ് മൂവ്മെന്റും നേതൃത്വം നൽകി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ ഷാനി ഫ്രാൻസിസ് കാർമികത്വം വഹിച്ചു. കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രൂപത പ്രസിഡണ്ടുമായ റോണാ റിബെയ്‌റോ, തിരുവനന്തപുരം മേഖല ജോയിന്റ് സെക്രട്ടറി ജീവാ ജേക്കബ് എന്നിവർ സംസാരിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.