
ജോസ് മാർട്ടിൻ
ആലുവ: കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വിവേകത്തോടെയും അന്തസ്സോടെയും പൊതുവേദികളില്‍ സംസാരിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി. ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രധാനമന്ത്രി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഒരു കൂടികാഴ്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ മെത്രാന്മാര്‍ക്ക് രോമാഞ്ചമുണ്ടായി എന്ന അഭിപ്രായപ്രകടനം തീര്‍ത്തും വില കുറഞ്ഞതും വിവേകരഹിതവുമാണെന്നും,മുഖ്യമന്ത്രി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചപ്പോഴും രോമാഞ്ചമുണ്ടായിട്ടല്ല മെത്രാന്മാര്‍ ആ ക്ഷണം സ്വീകരിച്ചതെന്നും അതൊക്കെ ജനാധിപത്യമര്യാദയുടെ ഭാഗമാണെന്നും കെ.ആര്‍.എല്‍.സി.സി.വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.
മണിപ്പൂരിലെ സംഭവങ്ങളോടുള്ള ഭാരതത്തിലെ ക്രൈസ്തവരുടെ പ്രതിഷേധവും അമര്‍ഷവും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും, മുന്തിരി വാറ്റിയതും,കേക്കും കഴിച്ചപ്പോള്‍ മെത്രാന്മാര്‍ മണിപ്പൂര്‍ മറന്നു എന്ന പരമാര്‍ശവും മര്യാദകെട്ടതാണെന്നും പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും വിരുന്നുകളിലെ പങ്കാളിത്തം രാഷ്ട്രീയത്തിനതീതമാണ്. ഈ പങ്കാളിത്തം ഏതെങ്കിലും രാഷ്ട്രീയത്തെ പിന്തുണക്കുന്നതായി കരുതേണ്ടതില്ലെന്നും കെ.ആര്‍.എല്‍.സി.സി. പത്രകുറിപ്പിൽ അറിയിച്ചു.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.