
അനിൽ ജോസഫ്
കാട്ടാക്കട: പളളി കോമ്പൗണ്ടില്‍ കാബേജ് കൃഷിയില്‍ നൂറ് മേനി വിളവെടുത്ത് ഒരു വൈദികന്‍. കൊളവുപാറ സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരിയായ ഫാ.ഡെന്നിസ് മണ്ണൂരാണ് ശീതകാല പച്ചക്കറിയായ കാബേജിനെ കടുത്ത വേനലെത്തും മുമ്പ് നൂറ് മേനി വിളയിച്ചത്.
കാര്‍ഷിക മേഖലയെ ഏറെ സ്നേഹിക്കുകയും, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ചന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇടവകയില്‍ ചാര്‍ജ്ജെടുത്ത ഉടന്‍ തന്നെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാബേജ് കൃഷിയും ആരംഭിക്കുകയായിരുന്നു. സേവനം ചെയ്തിരുന്ന ഇടവകകളിലെല്ലാം കൃഷിക്ക് നല്ല മാതൃകകള്‍ നല്‍കിയിട്ടുളള വൈദികന്‍ ശീതകാല പച്ചക്കറികളായ കോളിഫ്ളവര്‍, കാബേജ് തുടങ്ങിയവ ആര്യനാട് ഫൊറോന വികാരിയായിരിക്കുന്ന കാലത്ത് ആര്യനാട്ടെ പളളിമേടക്ക് സമീപം കൃഷിചെയ്ത് ചരിത്രം ശ്രഷ്ടിച്ചിട്ടുണ്ട്.
കുളവ്പാറയില്‍ ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ് മെന്‍റിന്‍റെയും നിഡ്സിന്‍റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. വിളവെടുത്ത കാബേജ് പളളിയില്‍ തന്നെ ലേലം ചെയ്യ്തു. മണ്ണൂരച്ചന്‍റെ കൃഷി കാണാന്‍ കഴിഞ്ഞ ദിവസം പൂവച്ചല്‍ കൃഷി ഓഫീസറും എത്തിയിരുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ സാമൂഹ്യ സംഘടനയായ നിഡ്സിന് കീഴിലെ ആരോഗ്യ – മദ്യ വര്‍ജ്ജന കമ്മിഷന്‍ സെക്രട്ടറിയും, ബോണക്കാട് കുരിശുമല റെക്ടറുമാണ് ഫാ.ഡെന്നിസ് മണ്ണൂര്‍.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.