
അനിൽ ജോസഫ്
കാട്ടാക്കട: പളളി കോമ്പൗണ്ടില്‍ കാബേജ് കൃഷിയില്‍ നൂറ് മേനി വിളവെടുത്ത് ഒരു വൈദികന്‍. കൊളവുപാറ സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരിയായ ഫാ.ഡെന്നിസ് മണ്ണൂരാണ് ശീതകാല പച്ചക്കറിയായ കാബേജിനെ കടുത്ത വേനലെത്തും മുമ്പ് നൂറ് മേനി വിളയിച്ചത്.
കാര്‍ഷിക മേഖലയെ ഏറെ സ്നേഹിക്കുകയും, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ചന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇടവകയില്‍ ചാര്‍ജ്ജെടുത്ത ഉടന്‍ തന്നെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാബേജ് കൃഷിയും ആരംഭിക്കുകയായിരുന്നു. സേവനം ചെയ്തിരുന്ന ഇടവകകളിലെല്ലാം കൃഷിക്ക് നല്ല മാതൃകകള്‍ നല്‍കിയിട്ടുളള വൈദികന്‍ ശീതകാല പച്ചക്കറികളായ കോളിഫ്ളവര്‍, കാബേജ് തുടങ്ങിയവ ആര്യനാട് ഫൊറോന വികാരിയായിരിക്കുന്ന കാലത്ത് ആര്യനാട്ടെ പളളിമേടക്ക് സമീപം കൃഷിചെയ്ത് ചരിത്രം ശ്രഷ്ടിച്ചിട്ടുണ്ട്.
കുളവ്പാറയില്‍ ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ് മെന്‍റിന്‍റെയും നിഡ്സിന്‍റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. വിളവെടുത്ത കാബേജ് പളളിയില്‍ തന്നെ ലേലം ചെയ്യ്തു. മണ്ണൂരച്ചന്‍റെ കൃഷി കാണാന്‍ കഴിഞ്ഞ ദിവസം പൂവച്ചല്‍ കൃഷി ഓഫീസറും എത്തിയിരുന്നു.
നെയ്യാറ്റിന്‍കര രൂപതയിലെ സാമൂഹ്യ സംഘടനയായ നിഡ്സിന് കീഴിലെ ആരോഗ്യ – മദ്യ വര്‍ജ്ജന കമ്മിഷന്‍ സെക്രട്ടറിയും, ബോണക്കാട് കുരിശുമല റെക്ടറുമാണ് ഫാ.ഡെന്നിസ് മണ്ണൂര്‍.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
This website uses cookies.