
ഫാ.ജോൺസൻ പുത്തൻവീട്ടിൽ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. ഇന്ന് (19/6/19) രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ് പ്രതീകാത്മകമായ് മനുഷ്യകടൽഭിത്തി നിർമ്മിച്ച് കടലിൽ നിൽപ് സമരം നടത്തിയത്. ആലപ്പഴ രൂപത സോഷ്യൽ ആക്ഷൻ ടീമും കെ.സി.വൈ.എം., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.
വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, ഫാ.സേവ്യർ കുടിയാം ശ്ശേരി, ഫാ.ജസ്റ്റിൻ കുരിശിങ്കൽ, ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഇവരായിരുന്നു മുൻനിരയിൽ. ഫാ.തോബിയാസ് തെക്കേ പാലയ്ക്കൽ നിൽപ് സമരം ഉദ്ഘാടനം ചെയ്തു. ഫാ.ക്രിസ്റ്റ് ഫർ എം.അർത്ഥശ്ശേരിൽ വിഷയാവതരണം നടത്തി. തുടർന്ന്, കെ.എൽ.സി.എ. പ്രസിഡന്റ് ജോൺ ബ്രിട്ടോ, കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ, ഇ.വി.രാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അടിയന്തിരമായ് കടൽഭിത്തി നിർമ്മിക്കുക, മന്ത്രിമാരും കളക്ടറും സത്വരമായ് ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വൈദികരോടൊപ്പം യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ മത-രാഷ്ട്രീയ ഭേദമില്ലാതെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഈ സമരത്തിലൂടെ അധികാരികളിൽ നിന്ന് സത്വര നടപടികൾ ഉണ്ടായില്ലയെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്നും, അത് ഭരണസിരാകേന്ദ്രങ്ങളെ സ്തംഭിപ്പിക്കുന്നതായിരിക്കുമെന്നും സോഷ്യൽ ആക്ഷൻ ടീം പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.