ഒരു കുഞ്ഞു പൂവായ് വീണ്ടും വിടരുവാൻ
ഒരു മോഹം ഉള്ളിലുദിച്ചിടുന്നു
കുഞ്ഞിളം കാറ്റേറ്റ് ആടിത്തിമിർത്തെന്നും
പ്രപഞ്ചത്തെ പുണരുവാൻ മോഹം
മോഹങ്ങളൊക്കെയും വ്യാമോഹമാണെന്ന്-
മനസ് മന്ത്രിക്കുമ്പോഴും മോഹം…
എങ്ങും പൂമ്പാറ്റപോലെ സുഗന്ധം പരത്തുവാൻ
പാറിപ്പറക്കുവാൻ മോഹം…
പുലർമഞ്ഞിൽ പൂവിടും പട്ടു റോസായ്‌ക്കൊരു
ചുടു ചുംബനം നൽകാൻ മോഹം
തെന്നലിൻ ഈണത്തിൽ, താളത്തിൽ ചാഞ്ചാടാൻ
എന്നുള്ളിൽ ഉണ്ടതിമോഹം
മധുരം കിനിയുന്ന തേൻ മണം പേറുന്ന
ശലഭത്തോടുണ്ടനു രാഗം…
ചൂളം വിളിച്ചു ചുരം കേറിയെത്തുന്ന
കുളിർക്കാറ്റേത്തഴുകുവാൻ മോഹം
കാനനച്ചോലയിൽ കുളികഴിഞ്ഞെത്തുന്ന
ഇളം വെയിൽ കൊള്ളുവാൻ മോഹം…
നാടോടിക്കാറ്റോതും പ്രേമ കാവ്യം കേട്ട്
ഇക്കിളികൊള്ളുവാൻ മോഹം
തേൻ കണം കിട്ടാതെ പരിഭവിച്ചെത്തുന്ന-
കുഞ്ഞികുരുവിയോടുണ്ടൊരു സ്നേഹം
ഒരു മൂളിപ്പാട്ടൊന്നു പാടുകിൽ കൊതി തീരെ-
തേൻ തരാമെന്നോതാൻ മോഹം
നട്ടുച്ച നേരത്ത് വെയിലേറ്റ് വാടുമ്പോൾ
ഒരു ചാറ്റൽ മഴകൊള്ളാൻ മോഹം
അന്തിച്ചുവപ്പാർന്ന ചക്രവാളം നോക്കി
ആത്മ നിർവൃതി കൊള്ളുവാൻ മോഹം
ഉഗ്ര പ്രതാപിയാം സൂര്യൻ മറയുമ്പോൾ
താര സൂനങ്ങളെകാണുവാൻ മോഹം
ഒരു കാനനപ്പൂവായ് കൊഴിയുന്നതിൻ മുൻപ്-
ഒരു ജന്മം നൽകുവാൻ മോഹം
മണ്ണിൽ വീണഴിയുന്നതിൻ മുൻപെൻ ദേവന്റെ
തൃപ്പാദം പുണരുവാൻ മോഹം
ഒരു പുത്തൻ പുലരിയിൽ ഒരു കുഞ്ഞു പൂവായ്
വീണ്ടും വിരിയുവാൻ മോഹം…
ഇനിയെത്രനാളീ മണ്ണിൽ വീണഴിയാതെ
നിലനിൽക്കുമെന്നറിയില്ല സത്യം…
അടുത്ത ജന്മത്തിലെൻ മോഹങ്ങളൊക്കെയും-
പൂവണിഞ്ഞീടുവാൻ മോഹം…
കൊതി തീരും വരെ ഇവിടെ ജീവിക്കുവാൻ
എന്നിലുണ്ടതി മോഹം.
പിൻകുറിപ്പ്: കാൻസർ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടുകഴിയുന്ന ഒരു അമ്മയുടെ ആഗ്രഹപ്രകാരം ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് പദ്യപാരായണത്തിന് എഴുതി കൊടുത്ത കവിത.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.