
അനുദിന മന്നാ
യാക്കോ:- 4: 1-10
മാർക്കോ:- 9: 30- 37
“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”
ക്രിസ്തുനാഥൻ അവനോടൊപ്പം ആയിരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ അവരിൽ വലിയവൻ ആരാണെന്ന് തർക്കിക്കുകയാണ്. ഈ തർക്കത്തിന് കർത്താവായ ക്രിസ്തുനാഥൻ നൽകുന്ന ഉപദേശമാണ് “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം” എന്നത്.
ക്രിസ്തു തന്റെ ജീവിതത്തിലൂടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും ഈ ചെറുതാകലും, ശുശ്രുഷകനാകാലുമാണ്. അവസാനത്തവനായികൊണ്ട് ഒന്നാമനാകുക, ശുശ്രുഷകനായികൊണ്ട് ഒന്നാമനാകുക അതായത്, എളിമയിൽകൂടി ഒന്നാമനാകുക, വിട്ടുകൊടുക്കലിൽകൂടി ഒന്നാമനാകുകയെന്ന്.
സ്നേഹമുള്ളവരെ, എന്ത് വില കൊടുത്തും ഒന്നാമനാകുക അല്ലെങ്കിൽ വിജയിയാകുക എന്ന സ്വാർത്ഥതാല്പര്യത്തിന്റെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതുതന്നെയാണ് ഇന്നിന്റെ ശാപവും. വിനയവും എളിമയും കാറ്റിൽ പറത്തി, മനുഷ്യത്വം നഷ്ടപെടുത്തികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കർത്താവിന്റെ ഈ വചനം ക്രിസ്ത്യാനികളായ നാം നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കേണ്ടതുണ്ട്. അവസാനത്തവനാകുന്നതും എല്ലാവരുടെയും ശുശ്രുഷകനാകുന്നതും ഒരു കുറവല്ലായെന്നും മറിച്ച് മനുഷ്യത്വത്തിന്റെയും, മാനുഷികമൂല്യങ്ങളുടെയും ഭാഗമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അഹങ്കാരവും, അഹന്തയും ത്യജിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ ശുശ്രുഷകനായിക്കൊണ്ടും, അവസാനത്തവനായിക്കൊണ്ടും ഒന്നാമനായി മാറുവാൻ സാധിക്കുകയുള്ളു.
ആയതിനാൽ, നമ്മിലുള്ള അഹങ്കാരവും അഹന്തയും ത്യജിക്കാനായ് നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങളെ കാണുമ്പോൾ ഉള്ളുതുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവരുടെ സുഖദുഃഖങ്ങൾ ആരായുമ്പോൾ തന്നെ നമ്മിലേ അഹങ്കാരത്തിനും, അഹന്തയ്ക്കും വിരാമമുണ്ടാകുമെന്നത് തീർച്ച. മറ്റുള്ളവരുടെ നന്മയും സ്നേഹവും ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഒന്നാമനാകാം… ക്രിസ്തുവിന്റെ അനുയായിയാകാം…
സ്നേഹനിധിയായ ദൈവമേ, സഹോദരങ്ങളിൽ അങ്ങേ മുഖം കണ്ടുകൊണ്ട് അവരെ സ്നേഹിച്ച്, ശുശ്രുഷിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.