
ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി.
തലച്ചോറിലെ ഞരമ്പുകൾ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാൽ ഹോസ്പിറ്റൽ അധികൃതരും, തുടർന്ന് ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് ദയാവധം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലർച്ചെ 2.30-നാണ് ആൽഫി വിടവാങ്ങിയത്.
നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയിൽ നിരവധി തവണ ആൽഫിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരിന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആൽഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവൻ രക്ഷാഉപകരണങ്ങൾ ലിവർപൂൾ ആശുപത്രി എടുത്തുമാറ്റിയിരുന്നു.
കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്ന അപേക്ഷയെത്തുടർന്നാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ നീക്കിയത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കുഞ്ഞ് ആൽഫി ശ്വാസോച്ഛാസം നടത്തി. എന്നാൽ അതിന് അധികം ദൈർഖ്യമുണ്ടായിരിന്നില്ല.
പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.