Categories: World

ഇറ്റലിയിൽ ഇന്നുമുതൽ “സംരക്ഷിത പ്രദേശം” മാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ജൂസ്സേപ്പെ കോന്തേ

14 വടക്കൻ പ്രവിശ്യകളിലുള്ള നിയത്രണം ഇറ്റലി മുഴുവനും കൊണ്ടു വരുന്നു...

ഫാ.ജിബു ജെ.ജാജിൻ

ഇറ്റലി: സംരക്ഷണമേഖല വ്യാപിപ്പിച്ച് ഇറ്റലി. ഇറ്റലിയിൽ ഇന്നുമുതൽ “സംരക്ഷിത പ്രദേശം” മാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ജൂസ്സേപ്പെ കോന്തേ. രണ്ടു ദിവസം മുൻപ് ഇറ്റലിയിലെ 14 പ്രൊവിൻസുകളെ റെഡ് സോണുകളായി ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. അണുബാധ വ്യാപിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു കടുത്ത നടപടിക്ക് ഗവണ്മെന്റ് മുതിർന്നത്.

എന്നാൽ, ഇറ്റലിയെ “സംരക്ഷിത മേഖലയായി” പ്രഖ്യാപികുന്നതിന്റെ ഭാഗമായി ലോംബാർഡിയിൽ ശനിയാഴ്ച രാത്രി ചുമത്തിയ കൊറോണ വൈറസ് (SARS-CoV-2) എന്ന കടുത്ത നടപടി ഇറ്റലിയിൽ എങ്ങുംവ്യാപിപ്പിക്കാനുള്ള നടപടികൾ പ്രധാനമന്ത്രി തിങ്കളാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതായത്, മറ്റ് 14 വടക്കൻ പ്രവിശ്യകളിലുള്ള നിയത്രണം ഇറ്റലി മുഴുവനും കൊണ്ടു വരുന്നു. ഇതിന്റെ ലക്ഷ്യം നിലവിലുള്ള അപകടാവസ്ഥ തരണം ചെയ്യുകയാണ്.

ഇപ്പോൾ ഇറ്റലിയിലുടനീളം വ്യാപിപ്പിച്ചിട്ടുള്ള നടപടികൾ ഇങ്ങനെയാണ്: യാത്രാ നിയന്ത്രണങ്ങൾ, കായിക മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കൽ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുക, ബാറുകൾക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് താൽക്കാലികമായി അവധി, ആരാധാനാലയങ്ങളിൽ ബലിയർപ്പണത്തിനായുള്ള ഒത്തുകൂടൽ നിയന്ത്രണം. കൂടാതെ രോഗ ചികിത്സക്കും ജോലി സംബന്ധപ്പെട്ട കാര്യങ്ങൾക്ക് അല്ലാതെ പ്രൊവിൻസ്‌ വിട്ട് പോകാൻ പാടില്ല. എന്തെങ്കിലും വ്യക്തിപരമായതോ അല്ലാത്തതോ ആയ അവശ്യങ്ങൾക്ക് പോണമെങ്കിൽ ആ വ്യക്തിയുടെ autocertificazione നൽകണം. നിലവിൽ ഏപ്രിൽ മൂന്നു വരെയാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

സിവിൽ പ്രൊട്ടക്ഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇറ്റലിയിൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ കൊറോണ പോസിറ്റീവായി കണ്ടെത്തിയവർ 9,172; ഇതിൽ “സുഖം പ്രാപിച്ചവർ” (724), മരിച്ചവർ (463). ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ1,598 പേർക്ക് കൊറോണ പോസിറ്റീവായി കണ്ടെത്തി എന്നത് പകർച്ചവ്യാധിയുടെ ആരംഭത്തിനുശേഷം ഏറ്റവും ഉയർന്ന ദൈനംദിന വർദ്ധനവാണ്.

തിങ്കളാഴ്ച രാത്രി പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി കോന്തേ പറഞ്ഞു: “അണുബാധകളിൽ സുപ്രധാന വളർച്ചയുണ്ടെന്ന് കണക്കുകൾ പറയുന്നു. അതിനാൽ നമ്മുടെ ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്തണം. നാമെല്ലാവരും ഇറ്റലിയുടെ നന്മയ്ക്കായി എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കണം. അതിനാൽ, ഇനി മുതൽ ഇറ്റലി ഒന്നായി, ഒരു സംരക്ഷിത പ്രദേശം മാത്രമേ ഉണ്ടാകൂ”.

വടക്കൻ ഇറ്റലിയിലെ നിരവധി പ്രവിശ്യകളിലെ ആശുപത്രികളെയും, പ്രത്യേകിച്ച് അവരുടെ തീവ്രപരിചരണ വിഭാഗങ്ങളെയും ഗുരുതരമായ പ്രതിസന്ധിയിലാക്കുന്ന കൊറോണ വൈറസ് അണുബാധയുടെ വർദ്ധനവ് തടയുന്നതിനാണ് സർക്കാരിന്റെ ഈ തീരുമാനം.

Latest update:

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago