
ജോസ് മാർട്ടിൻ
പള്ളിത്തോട്/ ആലപ്പുഴ: ജനങ്ങളുടെ മുന്നിൽ നടുറോഡിൽ മുട്ടുകുത്തിനിന്ന് യാചനയുമായി പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി. കോവിഡ് -19 ന്റെ സാമൂഹ്യ വ്യാപനം പടർന്നു പിടിക്കാൻ സാധ്യതയുള്ള ആലപ്പുഴയുടെ തീരദേശ മേഖലകളായ പള്ളിത്തോട്, ചെല്ലാനം പ്രദേശങ്ങളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടുന്നു എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണവുമായി ഫാ.ആന്റണി വാലയിൽ തെരുവിലിറങ്ങിയത്.
അച്ചന്റെ വാക്കുകൾ ഇങ്ങനെ: ‘ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല. ഞങ്ങൾ പരാജയപ്പെട്ട സ്ഥലത്ത് ഇടവ വികാരി എന്ന നിലയിൽ അച്ചന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?’ എന്ന അവരുടെ ചോദ്യമാണ് ‘എന്റെ ജനം എന്നെ അനുസരിക്കും’ എന്ന ഉത്തമ വിശ്വാസത്തിൽ ഒരു വാഹനത്തിൽ ജനങ്ങൾ വീട്ടിൽതന്നെ കഴിയണം എന്ന സന്ദേശം നൽകാൻ ഇവർ സ്ഥിരമായി ഒത്തുകൂടുന്ന പ്രദേശങ്ങളിൽ പോയത്’.
അങ്ങ് എന്തിനാണ് റോഡിൽ മുട്ടുകുത്തിനിന്ന് അവരോട് അഭ്യർത്ഥിച്ചത് എന്ന ചോദ്യത്തിന് അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ പറയുന്നത് കേൾക്കാനായി ജനങ്ങൾ കൂട്ടമായി വരുന്നത് കണ്ട നിമിഷത്തിൽ, ഈശോ എന്റെ മനസ്സിൽ തോന്നിച്ചതാണ് അവരുടെ മുൻപിൽ നടുറോഡിൽ മുട്ടുകുത്തി നിന്ന് അഭ്യർത്ഥിക്കാൻ. അവർ എന്നെ അനുസരിച്ചു, വീടുകളിലേക്ക് മടങ്ങിപോയി’.
ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ഏതാണ്ട് ഒമ്പതര മണിവരെ പതിനെട്ടു സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തി. പിറ്റേ ദിവസം മുതൽ അതിന്റെ ഫലം കണ്ടു തുടങ്ങിയെന്നും അദ്ദേഹം കാത്തോലിക് വോസ്സിനോട് പറഞ്ഞു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.