
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ രൂപതാ അധ്യക്ഷനായി സ്ഥാനമേറ്റ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിനെയും, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ആത്മീയ ഉപദേഷ്ടാവായി 28 വർഷക്കാലം സേവനമനുഷ്ഠിച്ച ഫാ.ബെർലിൻ വേലിയകത്തിനെയും, കോൾപിംഗ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എൽ.സി.എ.യുടെ ആലപ്പുഴ രൂപതാ വൈസ് പ്രസിഡൻറ് ശ്രീ.സാബു.വി തോമസിനെയും, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടറായി സ്ഥാനമേറ്റ ഫാ.ജോൺസൺ പുത്തൻവീട്ടിലിനെയും ആദരിച്ചു.
ആലപ്പുഴ, വട്ടായാൽ സെന്റ്. പീറ്റേഴ്സ് പള്ളി ആഡിറ്റോറിയത്തിൽ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ശ്രീ.ബ്രിട്ടോ പി.ജി.യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമുദായത്തിൽ നിന്ന് നിങ്ങൾ എല്ലാവരും നേതാക്കൻമാരാവണമെന്നും, വാർഡ് തലത്തിലും, പഞ്ചായത്ത് തലത്തിലും നമ്മുടെ സാന്നിധ്യം ഉണ്ടാവണമെന്നും പറഞ്ഞ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, അത് അധികാരങ്ങൾ വെട്ടിപിടിക്കാൻ വേണ്ടിയല്ല മറിച്ച് നമ്മുടെ ഗ്രാമങ്ങൾ സംരക്ഷിക്കാൻ, നമ്മുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാകണമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു.
കെ.എൽ.സി.എ. വട്ടയാൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കിഴക്കേവീട്ടിൽ, വട്ടയാൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സക്കറിയ മോൻസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, മുൻ ഡയറക്ടർ ഫാ.ബേർളിവേലിയകം, ശ്രീ.സാബു വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന്, “തീരപരിപാലന നിയമവും, തീരദേശ ജനതയും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് തീരപരിപാലന നിയമത്തിലെ നിയമ വശങ്ങളെകുറിച്ച് സംസാരിക്കുകയും, സമുദായാംഗങ്ങൾ ഒറ്റക്കെട്ടായിനിന്ന് തീരദേശത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദംചെലുത്തണമെന്നും ആവശ്യപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.