
സ്വന്തം ലേഖകന്‍
വ്‌ളാത്താങ്കര ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ ആറയൂര്‍ വിശുദ്ധ എലിസബത്ത് ദൈവാലയ തിരുനാള്‍ നവംബര്‍ 10 ന് ആരംഭിക്കും . 10 ാം തീയതി വെളളിയാഴ്‌ച വൈകിട്ട് 5 ന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും .തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ ദിവ്യബലി . 11 ന് രാവിലെ 8 മണിക്ക് ദിവ്യബലി ലത്തീന്‍ ഭാഷയില്‍ മുഖ്യ കാര്‍മ്മികന്‍ ഫാ. ജോസ് പെരേര . 10 മണിക്ക് മെഡിക്കല്‍ ക്യാമ്പ് 12 ന് കാരുണ്യ സംഗമം വൈകിട്ട് 6.30 ന് ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ മോണ്‍. ജി .ക്രിസ്‌തുദാസ് വികാരി ജനറല്‍ നെയ്യാറ്റിന്‍കര രൂപത .12 ഞായര്‍ വൈകിട്ട് 6.30 ന് നെയ്യാറ്റിന്‍കര ഫൊറോന വികാരി ഡോ. സെല്‍വരാജന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, വചന പ്രഘോഷണം
വെളിയംകോട് ഇടവക വികാരി ഫാ.ബെന്‍ബോസ് നിര്‍വ്വഹിക്കും. 13 തിങ്കളാഴ്‌ച വൈകിട്ട് 6.30 ന് ചിലമ്പറ ഇടവക വികാരി ഫാ.ആല്‍ബി മുല്ലോത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി 12 തിങ്കള്‍ മുതല്‍ 17 വെളളി വരെ ബാലരാമപുരം ഇടവക വികാരി ഫാ.ജോയ്‌മത്യാസിന്റെ നേതൃത്വത്തില്‍ ജീവിത നവികരണ ധ്യാനം . ധ്യാന ദിനങ്ങളിലെ ദിവ്യബലികള്‍ക്ക് ഫാ.മാത്യുപനക്കല്‍ , ഫാ.കിരണ്‍, ഫാ. ബനഡിക്‌ട് കണ്ണാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .18 ശനിയാഴ്‌ച രാവിലെ 7 ന് പരേത അനുസ്‌മരണ ദിവ്യ ബലി കൊറ്റാമം ഇടവക വികാരി ഫാ.ലോറന്‍സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും, വൈകിട്ട് 5 ന് സന്ധ്യാവന്ദന ശുശ്രൂഷ മുഖ്യ കാര്‍മ്മികന്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ വചന പ്രഘോഷണം നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിപി ജോസ് തുടര്‍ന്ന് ഭക്‌തി നിര്‍ഭരമായ തിരുസ്വരൂപ പ്രദക്ഷിണം ദൈവാലയത്തില്‍ നിന്ന് തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ച് പ്‌ളാമൂട്ടുക്കട കമ്പറവിള വഴി ദൈവാലയത്തില്‍ സമാപിക്കുന്നു .
തിരുനാള്‍ സമാപന ദിനമായ 19 ഞായറാഴ്‌ച നടക്കുന്ന സമൂഹ ദിവ്യബലിക്ക് ബാലരാമപുരം ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് മുഖ്യ കാര്‍മികത്വം വഹിക്കും വചന പ്രഘോഷണം മണിവിള ഇടവക വികാരി ഫാ.ഷൈജുദാസ് നിര്‍വ്വഹിക്കും തുടര്‍ന്ന് ദൈവാലയത്തിനുളളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്‍ന്ന് സ്‌നേഹ വിരുന്ന്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.റോബര്‍ട്ട് വിന്‍സെന്റ് ( ഇടവക വികാരി ആറയൂര്‍ ) 9544448986
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.