Categories: Kerala

അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നു; ഒത്താശചെയ്ത് പഞ്ചായത്തും പോലീസുമെന്ന് ആരോപണം

കാമറ ദൃശ്യങ്ങളടക്കം പരാതി നല്കിയപ്പോള്‍ മാലിന്യം തള്ളുന്ന വാഹനത്തിന്റെ നമ്പറുമായി വന്നാല്‍ അന്വേഷിക്കാമെന്നാണ് പൊലീസ്...

സ്വന്തം ലേഖകൻ

കൊച്ചി: അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നത് തുടർക്കഥയാവുന്നു. അതിനൊക്കെ ഒത്താശചെയ്ത്, നോക്കുകുത്തിയായി പഞ്ചായത്ത് അധികൃതരും പോലീസും. ദേശീയപാതയോരത്ത് വൈദിക സെമിനാരിക്കു മുന്നിലാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവായിരിക്കുന്നത്. കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ കരാറെടുത്ത സംഘങ്ങളാണ് മാസങ്ങളായി ഈ നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നത്.

അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നത്തിന്റെ വീഡിയോ

നിരവധി പരാതികള്‍ പൊലീസിനും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും നല്കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അരൂര്‍-കുമ്പളം പാലത്തിന്റെ തെക്കുവശമുള്ള പിയറിസ്റ്റ് സെമിനാരിക്കു മുന്നിലാണ് മാലിന്യം തള്ളുന്നത്. ഒടുവിൽ മാലിന്യം തള്ളുന്നത് തടയാന്‍ പാതയോരത്ത് വേലി കെട്ടിയെങ്കിലും, വേലി പൊളിച്ച് മാലിന്യം തള്ളുന്നത് തുടരുകയാണ്. (“കക്കൂസ് മാലിന്യം തള്ളൽ: സെമിനാരിക്ക് മുന്നിൽ വേലി സ്ഥാപിച്ചു” എന്ന തലക്കെട്ടോടെ പത്രങ്ങൾ തന്നെ ഈ വാർത്ത പുറത്ത് വിട്ടിരുന്നു).

സെമിനാരിക്കു മുന്‍വശത്ത് ദേശീയപാതയോരത്ത് തള്ളുന്ന മാലിന്യം സെമിനാരിയുടെ ഭാഗത്തേക്കും കായലിലേക്കും ഒഴുകി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അസഹ്യമായ ദുര്‍ഗന്ധവും ഇവിടെ ഉണ്ട്. കക്കൂസ് മാലിന്യത്തോടൊപ്പം ഭക്ഷണാവശിഷ്ടങ്ങളും കശാപ്പുശാലയിലെ അവശിഷ്ടങ്ങളും തള്ളുന്നുണ്ട്. സെമിനാരി വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പലപ്പോഴും ജെസിബിയും മറ്റും വാടകയ്‌ക്കെടുത്ത് മാലിന്യം മണ്ണിട്ടുമൂടുകയാണ്.

ഇതു സംബന്ധിച്ച് പൊലീസില്‍ സിസിടിവി കാമറ ദൃശ്യങ്ങളടക്കം പരാതി നല്കിയപ്പോള്‍ മാലിന്യം തള്ളുന്ന വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നായിരുന്നു മറുപടി. നമ്പറുമായി വന്നാല്‍ അന്വേഷിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുമ്പളം ടോൾ പ്ലാസ വഴി കടന്നുവരുന്ന ഈ വണ്ടികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് നടപടി എടുക്കുവാൻ എന്തുകൊണ്ട് പോലീസിന് സാധിക്കുന്നില്ല, അല്ലെങ്കിൽ അവർ ആർക്കു വേണ്ടി കണ്ണടയ്ക്കുന്നു?

ഇത് തീർത്തും പ്രതിഷേധാർഹമാണ്. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ദേശീയ പാതയിൽ ഇത്രയും വലിയ അനീതി തുടർന്ന് കൊണ്ട് പോക്കുന്നതിനുള്ള ധൈര്യം ഇവർക്ക് ആര് നൽകി. പോലീസിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥ അംഗീകരിക്കാനാവില്ല.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago