Categories: Daily Reflection

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!”

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!”

1 രാജാ.- 18:20-39
മത്താ.- 5:17-19

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” 

പിതാവായ ദൈവത്തിൽനിന്നും അകന്ന് അന്യദേവന്മാരുടെ പുറകെ പോയ ദൈവമക്കൾക്ക് വേണ്ടി ഏലിയാ പ്രവാചകൻ പ്രാർത്ഥിക്കുകയാണ്. അന്യദേവനായ ബാലിനെ ആരാധിക്കുന്ന ദൈവമക്കൾ.  ബാൽദേവൻ തങ്ങളുടെ ബലി സ്വീകരിക്കുമെന്ന  വിചാരത്താൽ പകലന്തിയോളം വിളിച്ചപേക്ഷിക്കുകയാണ്.  എന്നാൽ, ഒരു ദേവനും അവർക്ക് ഉത്തരം നൽകിയതുമില്ല. ആരും അവരുടെ പ്രാർത്ഥന ശ്രവിച്ചതുമില്ല.

ബാൽ ദേവനോടുള്ള ജനങ്ങളുടെ ഈ അപേക്ഷ വ്യർത്ഥമായി  തീർന്നപ്പോൾ ഏലിയാ പ്രവാചകൻ പറഞ്ഞതനുസരിച്ച് ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ഏലിയാ പ്രവാചകന്റെയും കൂട്ടരുടെയും പ്രാർത്ഥന ജീവനുള്ള ദൈവം കേൾക്കുകയാണ്.

പിതാവിൽനിന്നും അനുഗ്രഹം സ്വീകരിച്ചിട്ടും ജീവനുള്ള ദൈവത്തെ മറന്ന് അന്യദേവന്മാരെ   അന്വേഷിച്ച് പോകുന്ന ദൈവമക്കൾ. ദൈവമക്കൾ പിതാവിനെ മറന്നാലും മക്കളെ സ്നേഹിക്കുന്ന പിതാവാണ് ജീവനുള്ള ദൈവം.  ആ പിതാവിന്റെ ഹിതം മനസ്സിലാക്കിയ ഏലിയാ പ്രവാചകൻ ദൈവമക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്. “അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” ഏലിയായുടെ ഹൃദയത്തിന്റെ ഉള്ളിൽനിന്നുതിർന്ന പ്രാർത്ഥനയുടെ ഫലമോ ദൈവത്തിന് അർപ്പിച്ച ബലി അവിടുന്ന് സ്വീകരിച്ചു എന്നതാണ്.

സ്നേഹമുള്ളവരെ, ഓരോ ദിവസവും നാം കർത്താവായ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും നാമത് തിരിച്ചറിയാതെ ദൈവത്തെ മറക്കുന്നുവെന്നതാണ് വാസ്തവം. നമ്മുടെ അത്യാഗ്രഹത്താൽ നാം നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.  നാം എത്രത്തോളം ദൈവത്തിൽ നിന്നകന്നാലും കരുണാനിധിയായ പിതാവായ ദൈവം നമ്മെ  തിരിച്ചു വിളിക്കുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്.

ഏകദൈവമായ പിതാവിൻറെ സ്നേഹം അനുഭവിച്ചറിയുവാനും, നമ്മുടെ പാപക്കറകൾ നീക്കി നമ്മെ തിരികെ വിളിക്കുന്ന ക്ഷമിക്കുന്ന സ്നേഹം കാണുവാനുമുള്ള   ഓർമ്മപ്പെടുത്തലാണ് ഏലിയാ പ്രവാചകന്റെ ഈ  പ്രാർത്ഥന. ആയതിനാൽ, നമ്മുടെ അത്യാഗ്രഹം മാറ്റി ദൈവത്തിൽ നിന്നും നാം സ്വീകരിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുകയും അതിന് അവിടുത്തേക്ക് നന്ദി പറഞ്ഞു ജീവിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.

സ്നേഹപിതാവേ, അങ്ങ് മാത്രമാണ് ദൈവമെന്നു  തിരിച്ചറിഞ്ഞും, അങ്ങ് നൽകുന്ന  അനുഗ്രഹത്തിന് എപ്പോഴും  നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

5 hours ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

6 hours ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 week ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

3 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 month ago