
ആത്മീയ പ്രയത്നത്താല്‍ ആര്‍ജിക്കുന്നതാണ് സ്നേഹം. സ്നേഹം ക്ഷമയുള്ളതാണെന്ന്‍ വി. പൗലോസ് ശ്ലീഹാ പറയുന്നു. ആത്മാര്‍ത്ഥമായി അപരനെ സ്നേഹിക്കുന്നതിന് ‘മറ്റുള്ളവരുടെ ഹൃദയം കാണുന്നതിനുള്ള’ കഴിവ് അത്യാവശ്യമാണ്. ചിലപ്പോഴൊക്കെ മറ്റുള്ളവനെ നാം സഹിക്കേണ്ടതായും വരും, എന്നാല്‍ അതിനെ ഒരു ഭാരമായി കരുതിയാല്‍ ക്രിസ്തു നല്കിയ സ്നേഹത്തില്‍ നിന്ന്‍ നാം ബഹുദൂരം അകലെയാണ്. പൌലോസ് അപ്പസ്തോലന്‍ പറയുന്നത് പോലെ സ്നേഹം അപരന് തുറന്നുകൊടുക്കുവാനും, അവനിലേക്ക് നോക്കുവാനും, അവനെ അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്നു.
സ്നേഹം ഒരു ദൈവീക ദാനമാണെങ്കിലും അത് നമ്മുടെ മനസ്സിന്റെ തടവറക്കുള്ളില്‍ തന്നെ നാം പൂട്ടിയിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ സ്നേഹം മറ്റുള്ളവര്‍ക്കായി തുറന്ന് കൊടുക്കാന്‍ നാം ശ്രമിക്കുന്നില്ല. നമ്മുടെ സ്വയം കേന്ദ്രീകൃതമായ വീക്ഷണം അഥവാ സ്വാര്‍ത്ഥമായ മനോഭാവം വെടിഞ്ഞു, ക്രിസ്തുവിനേ പോലെ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ജീവിതം നയിക്കുന്ന വ്യക്തികളായി മാറാന്‍ നമ്മുക്ക് പരിശ്രമിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80).
സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല (1 കോറിന്തോസ് 13:4)
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.