Categories: World

സോവിയറ്റ് ഭരണത്തിനിടെ രഹസ്യ ശുശ്രൂഷ ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ വിശുദ്ധ പദവിയിലേക്ക്

സോവിയറ്റ് ഭരണത്തിനിടെ രഹസ്യ ശുശ്രൂഷ ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സോവിയറ്റ് ഭരണകാലഘട്ടത്തില്‍ രഹസ്യമായി ശുശ്രൂഷ ചെയ്ത കപ്പൂച്ചിൻ വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രണ്ടാംപാദ നടപടികള്‍ക്ക് മാര്‍പാപ്പ അനുമതി നല്‍കി. ഫാ. സെറാഫിൻ കാസ്സുബ ഒഎഫ്എം എന്ന വൈദികനാണ് നാമകരണത്തിന്റെ രണ്ടാംപടി എന്ന നിലയില്‍ ധന്യനായി പ്രഖ്യാപിച്ചിരിക്കുന്നത്. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ജലോ അമാട്ടോയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് വൈദികന്റെ നാമകരണ നടപടി സംബന്ധമായ തീരുമാനമെടുത്തത്.

ആസ്ട്രിയ-ഹംഗറിയുടെ ഭാഗമായിരുന്ന ലെവിവയ്ക്കടുത്തുള്ള സമാർസ്റ്റൈനോവ് എന്ന സ്ഥലത്തു ജനിച്ച ഫാ. സെറാഫിൻ തന്റെ 18 മത്തെ വയസിലാണ്‌ കപ്പൂച്ചിന്‍ സഭയില്‍ ചേരുന്നത്. 1932 ൽ വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം പിറ്റേവര്‍ഷം പൗരോഹിത്യം സ്വീകരിച്ചു. 1940-ൽ ആണ് സോവിയറ്റ് യൂണിയൻ കീഴിലായിരുന്ന ലിവിവിലും വോളിനിയയിലും അദ്ദേഹം തന്റെ ശുശൂഷ ആരംഭിക്കുന്നത്. 1944ൽ നാസി ജർമനി ഈ സ്ഥലം അധീനതയിലാക്കി. പിന്നീട് യുക്രെനിയൻ സേന വംശീയ ശുദ്ധീകരണത്തിനായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം തന്റെ ഇടവകയെ വിട്ടുപോകുവാന്‍ തയ്യാറായില്ല.

പിന്നീട് അദ്ദേഹം ഗ്രാമങ്ങളില്‍ മാറി മാറി താമസിച്ചു. വോളിനിയെ കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ശുശ്രൂഷകള്‍ ആയിരങ്ങള്‍ക്കാണ് പ്രയോജനം ചെയ്തത്. സോവിയറ്റ് അധീനതയിലുള്ള ലാറ്റ്വിയന്‍ ലിത്വാനിയന്‍ ഭാഗങ്ങളിലും അദ്ദേഹം തന്റെ ശുശ്രൂഷ വ്യാപിപ്പിച്ചു. 1958-ൽ സോവിയറ്റ് അധികാരികൾ പരസ്യമായി ഉള്ള പുരോഹിത ശുശ്രൂഷ നിരോധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യുക്രെയ്നിലും ബെലാറസ്, ലിത്വാനിയ, എസ്തോണിയ എന്നിവിടങ്ങളിലുമായി രഹസ്യശുശ്രൂഷ ആരംഭിക്കുകയായിരിന്നു.

പുറമെ ബുക്ക് ബൈന്‍ഡ് ചെയ്യുന്ന തൊഴിലാളിയായി ജോലി ചെയ്ത അദ്ദേഹം രഹസ്യമായി പൗരോഹിത്യശുശ്രൂഷ നടത്തി. 8 വര്‍ഷങ്ങള്‍ക്ക് 1966 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്നു രക്ഷപ്പെട്ട അദ്ദേഹം തന്റെ ശുശ്രൂഷകള്‍ അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല. കസാഖിസ്ഥാനിലെ ജനങ്ങള്‍ക്ക് ശുശ്രൂഷ ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്.

പിന്നീട് ക്ഷയരോഗ ബാധയെയും കേള്‍വിക്കുറവിനെയും തുടര്‍ന്നു അദ്ദേഹത്തിനു പോളണ്ടിലേക്ക് മടങ്ങേണ്ടതായി വന്നു. ചികിത്സയ്ക്കു ശേഷം തന്റെ ഇടയദൌത്യം തുടരാന്‍ 1970 ജൂണിൽ അദ്ദേഹം കസാഖിസ്ഥാനിലേക്ക് മടങ്ങി. രോഗത്തെയും ക്ഷീണത്തെയും വകവെക്കാതെ ശുശ്രൂഷ ചെയ്ത അദ്ദേഹം 7വര്‍ഷങ്ങള്‍ക്ക് ശേഷം 1977ല്‍ നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. ഫാ. സെറാഫിൻ കാസ്സുബയെ കൂടാതെ ഏഴോളം പേരുടെ നാമകരണ നടപടികള്‍ക്കും പാപ്പ കഴിഞ്ഞ ദിവസം അംഗീകാരം നല്കിയിട്ടുണ്ട്.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago