
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: പരിശുദ്ധാരൂപിയുടെ ദാനത്താല്‍ അഭിഷിക്തരായിരിക്കുന്നത് പൗരോഹത്യത്തിലൂടെ അധിപരാകാനല്ലെന്ന് ഫ്രാൻസിസ് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സിലെ സിത്തേയി (CRETEIL) രൂപതയില്‍ നിന്നെത്തിയ നൂറോളം വൈദികരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (01/10/18) വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
മുറിവേല്‍ക്കുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്ത യേശുവിനെപ്പോലുള്ള ഇടയന്മാരായിത്തീരാനാണ് വൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
വ്രണിതമായ ലോകത്തില്‍ ഉത്ഥാനത്തിന്‍റെ ശക്തിക്ക് സാക്ഷ്യമേകുകയാണ്, ഇന്നലെയെന്ന പോലെ ഇന്നും, ശുശ്രൂഷകരായ വൈദികരുടെ ദൗത്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സഭാനൗക, സഭാശുശ്രൂഷകരില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗുരുതരമായ തെറ്റുകളാല്‍, പ്രത്യേകിച്ച്, ആഞ്ഞടിക്കുന്ന പ്രതികൂലവും അതിശക്തവുമായ കാറ്റില്‍പ്പെട്ടിരിക്കുന്ന ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
യേശുക്രിസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിക്കാനും അവിടത്തോടുള്ള ഐക്യത്തില്‍ ജീവിക്കാന്‍ സഹായകമായ ബന്ധം വ്യക്തിപരമായ പ്രാര്‍ത്ഥനയാലും ദൈവവചനശ്രവണത്താലും, കൂദാശകളുടെ പരികര്‍മ്മത്താലും, സഹോദരസേവനത്താലും വളര്‍ത്തിയെടുക്കാനും പാപ്പാ വൈദികരോട് ആഹ്വാനം ചെയ്തു
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.
View Comments
The Vox Online News is a great solace to the
catholic fraternity in the growing darkening of
the social media,press and the visual media .