
നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം
ഏശയ്യാ 26,7-9.12.16-19
മത്തായി 11 : 28-30
“എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്”.
സ്നേഹമുള്ളവരെ, ക്രിസ്തു, നമ്മുടെ വേദനകൾക്കും പ്രയാസങ്ങൾക്കും ആവലാതികൾക്കും ഒരു പോംവഴി പറഞ്ഞു തരുന്നു. ക്രിസ്തു നമുക്ക് ഉറപ്പുതരികയാണ് – “എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” എന്ന ഉപദേശിച്ചത്തിലൂടെ.
നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാകണമെങ്കിൽ സ്വാഭാവികമായും ഓരോദിവസവും നുകം വഹിക്കാതെയും, ചുമട് എടുക്കാതെയും കടന്നുപോകാൻ സാധിക്കുമെന്നല്ല ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മറിച്ച്, ഓരോദിവസത്തിനും ആ ഏക ദിവസത്തിന്റെ ഭാരം മതി എന്നാണ്.
ജീവിതത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും, സമാധാനത്തിന്റെയും ആകുലതകളുടെയും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം. എന്നാൽ, നാം കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതുന്നുവെങ്കിൽ അനുദിന ജീവിതം എളുപ്പമാകില്ല എന്ന് സാരം.
കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതാതെ ശീലിക്കണമെങ്കിൽ, ക്രിസ്തുവിനെപ്പോലെ നാമും ‘ശാന്തശീലരും വിനീതഹൃദയരുമാകണം’.
സ്നേഹമുള്ളവരെ, ക്രിസ്തുവിനെപ്പോലെ ‘ശാന്തശീലനും വിനീതഹൃദയനു’മായിക്കൊണ്ട്, അവനിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് അനുദിന ജീവിതത്തിൽ മുന്നോട്ട് പോകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.