
നുകം വഹിക്കാനെളുപ്പമുള്ളതും ഭാരം ചുമക്കാൻ എളുപ്പമുള്ളതുമാകാം
ഏശയ്യാ 26,7-9.12.16-19
മത്തായി 11 : 28-30
“എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്”.
സ്നേഹമുള്ളവരെ, ക്രിസ്തു, നമ്മുടെ വേദനകൾക്കും പ്രയാസങ്ങൾക്കും ആവലാതികൾക്കും ഒരു പോംവഴി പറഞ്ഞു തരുന്നു. ക്രിസ്തു നമുക്ക് ഉറപ്പുതരികയാണ് – “എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” എന്ന ഉപദേശിച്ചത്തിലൂടെ.
നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാകണമെങ്കിൽ സ്വാഭാവികമായും ഓരോദിവസവും നുകം വഹിക്കാതെയും, ചുമട് എടുക്കാതെയും കടന്നുപോകാൻ സാധിക്കുമെന്നല്ല ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മറിച്ച്, ഓരോദിവസത്തിനും ആ ഏക ദിവസത്തിന്റെ ഭാരം മതി എന്നാണ്.
ജീവിതത്തിൽ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും, സമാധാനത്തിന്റെയും ആകുലതകളുടെയും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികം. എന്നാൽ, നാം കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതുന്നുവെങ്കിൽ അനുദിന ജീവിതം എളുപ്പമാകില്ല എന്ന് സാരം.
കഴിഞ്ഞ ദിവസങ്ങളിലെ ഭാരവും നുകവും കൂടെ കരുതാതെ ശീലിക്കണമെങ്കിൽ, ക്രിസ്തുവിനെപ്പോലെ നാമും ‘ശാന്തശീലരും വിനീതഹൃദയരുമാകണം’.
സ്നേഹമുള്ളവരെ, ക്രിസ്തുവിനെപ്പോലെ ‘ശാന്തശീലനും വിനീതഹൃദയനു’മായിക്കൊണ്ട്, അവനിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് അനുദിന ജീവിതത്തിൽ മുന്നോട്ട് പോകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.