Categories: Public Opinion

നമ്മുടെ ഇടയിലെ Homo Sacerകളെയാണോ നാം തിരഞ്ഞുപിടിച്ച് കല്ലെറിയുന്നത്…

നമ്മുടെ ഇടയിലെ Homo Sacerകളെയാണോ നാം തിരഞ്ഞുപിടിച്ച് കല്ലെറിയുന്നത്...

മാര്‍ട്ടിന്‍ ആന്റണി

Homo Sacer അഥവാ Sacred Man എന്ന സങ്കല്‍പ്പത്തെ കുറിച്ച് റോമന്‍ എഴുത്തുക്കാരനായ Sextus Pompeius Festus ന്‍റെ De Verborum Significatu Quae Supersunt Cum Pauli Epitome എന്ന പുസ്തകത്തില്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ലത്തിന്‍ ആയതുകൊണ്ട് അതിന്റെ ഒരു ഏകദേശ പരിഭാഷ ഞാനിവിടെ കുറിക്കാം. “ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ ജനങ്ങളാല്‍ വിധിക്കപ്പെടുന്നവനാണ് Homo Sacer. ഈ മനുഷ്യനെ ദേവന്മാര്‍ക്ക് ബലിയായി അര്‍പ്പിക്കാന്‍ പാടില്ല. പക്ഷെ, ഇവനെ ആര്‍ക്കു വേണമെങ്കിലും കൊല്ലാം.ഇവനെ കൊല്ലുന്നവനെ നിയമം ഒരു കൊലപാതകിയായി കാണില്ല. അതുകൊണ്ടാണ് മോശവും അശുദ്ധവുമായ ഒരുവനെ Sacer എന്നു വിളിക്കുന്നത്‌.”

Sacred എന്ന സങ്കല്‍പ്പത്തിലെ വൈരുദ്ധത്മകതയാണിത്‌. നമ്മള്‍ വിശുദ്ധമെന്നു കരുതുന്നിടങ്ങളിലാണ് ഹിംസ അതിന്‍റെ എല്ലാ ഭാവങ്ങളും പുറത്തെടുക്കുന്നതെന്ന René Girard ന്‍റെ വാക്കുകള്‍ ഈ സമയം ഓര്‍ക്കുകയാണ്.

ഇനി, ഒരു പച്ചമനുഷ്യന്‍ എന്ന നിലയില്‍ ഈ സങ്കല്‍പ്പത്തെ ഒന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. നമ്മള്‍ പരിശുദ്ധം, ദിവ്യം, പാവനം എന്നു വിളിക്കുന്ന പലര്‍ക്കും ഇരുളിന്‍റെ ചില തലങ്ങള്‍ കൂടിയുണ്ട്. പൌലോസപ്പോസ്തലന്‍ പറയുന്ന “മുള്ളുകള്‍” ആയിരിക്കാം നമ്മിലെ ഈ ഇരുളുകള്‍. നമ്മിലെ ഇരുളുകള്‍ പ്രകാശത്തെ മറികടന്നാല്‍ ആ നിമിഷം മുതല്‍ നമ്മളും റോമാക്കാരുടെ സങ്കല്‍പ്പത്തിലെ Homo Sacer കള്‍ ആയി മാറും.

പുരാതന റോമക്കാര്‍ Homo Sacerകളെ കളരികളിലും കളിഇടങ്ങളിലും കൊണ്ടുപോയി കല്ലെറിഞ്ഞും പീഡിപ്പിച്ചുമെലാം കൊന്നതുപോലെ നമ്മുടെ ഇടയിലെ Homo Sacerകളെ തിരഞ്ഞുപിടിച്ച് നമ്മളും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യ്ന്നവരാണ് അന്നും ഇന്നും ഹീറോകള്‍. പക്ഷെ, അതിനു മുന്‍പ് നമ്മള്‍ ആരെയെങ്കിലും ഒരാളെ Homo Sacer ആയിട്ടു വിധിയെഴുത്തണം. ജനങ്ങള്‍ വിധിക്കുന്നവനാണ് Homo Sacer. നിയമം വിധിക്കുന്നവനല്ല. നിയമത്തിനെ ആര്‍ക്കു വേണം അല്ലെ?

“അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു.” (യോഹന്നാന്‍ 8:59)

Original Version from De Verborum Significatu Quae Supersunt cum Pauli Epitome
At homo sacer is est, quem populus iudicavit ob maleficium; neque fas est eum immolari, sed, qui occidit, parricidi non damnatur; nam lege tribunicia prima cavetur, „si quis eum, qui eo plebei scito sacer sit, occiderit, parricidia. ne sit.“ Ex quo quivis homo malus atque inprobus sacer appellari solet.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago