Categories: Public Opinion

കുമ്പസാരത്തെയും പ്രതിചേർക്കാനാണോ ഈ പാഴായ ശ്രമം

കുമ്പസാരത്തെയും പ്രതിചേർക്കാനാണോ ഈ പാഴായ ശ്രമം

ഫാ.ബിബിൻ മഠത്തിൽ

“അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തിൽ കന്യാസ്ത്രീ കുമ്പസരിച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം ധ്യാനകേന്ദ്രം സന്ദർശിച്ച് അവിടുത്തെ വൈദികരുമായി സംസാരിച്ച കടുത്തുരുത്തി സിഐക്ക് വൈദികരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ ചില പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു. കുമ്പസാരം സംബന്ധിച്ചു കന്യാസ്ത്രീയുടെ മറുപടി ലഭ്യമാക്കുന്നതിനാണ് സിഐ എത്തിയത്….”

ഇന്നു മലയാള മനോരമയിൽ വന്ന വാർത്തയുടെ ഒരു ഭാഗം ആണിത്. ആർക്ക് എന്തു മനസിലായി? അട്ടപ്പാടിയിൽ കുമ്പസാരിച്ചപ്പോൾ ബിഷപ്പ് പീഡിപ്പിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നുവെന്ന് കന്യാസ്ത്രീ മൊഴി കൊടുക്കുന്നു. അതിന്റെ വെളിച്ചത്തിൽ അട്ടപ്പാടിയിൽ ധ്യാനകേന്ദ്രത്തിൽ കുമ്പസാരിപ്പിക്കുന്ന അച്ചന്മാരുടെ മൊഴി എടുക്കാൻ പോലിസ് പോകുന്നു. എന്തു വന്നാലും കുമ്പസാരരഹസ്യം വെളിപ്പെടുത്തില്ല എന്ന് പോലിസിനു അറിയണമെന്നില്ലെങ്കിലും കന്യാസ്ത്രീക്ക് അറിയേണ്ടതാണ്. പിന്നെ എന്തിനാണു ഇങ്ങനെ ഒരു മൊഴി? രണ്ടു കാരണങ്ങൾ ആണു ഇതിനു പുറകിൽ ഞാൻ കാണുന്നത്.

1. കുമ്പസാരിച്ചപ്പോൾ ഇതു വെളിപ്പെടുത്തിയിരുന്നു എന്നത് സ്ഥിരീകരിക്കാനോ തള്ളിപ്പറയാനോ ഒരു വൈദികനും തയാറാകില്ല. അതിനെ അന്വേഷണവുമായി വൈദികർ സഹകരിക്കുന്നില്ല എന്നു വരുത്താം. അത് കേസിന് അനുകൂലമാക്കി തീർക്കാം.

2. ഇപ്പോൾ സമരം ചെയ്യാൻ കൂടെ കൂടിയിരിക്കുന്ന സംഘടനകളിൽ ചിലതിന്റെ ആവശ്യം കത്തോലിക്കാസഭയിലെ കുമ്പസാരത്തെ താറടിച്ചുകാണിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളതാണ്. സമരപന്തലിലെ പ്ലക്കാർഡുകളിൽ പോലും നാം ആ കാര്യം കണ്ടതാണ്. ഇതുമായി കന്യാസ്ത്രീയുടെ മൊഴിയെ കൂട്ടിവായിച്ചാൽ ഈ കേസിലേക്ക് കുമ്പസാരത്തെ വലിച്ചിഴക്കുന്നത് വെറുതെ ആണു എന്നു കരുതാൻ പറ്റില്ല.

ഇനി മനോരമയിലെ വാർത്ത അനുസരിച്ച് അട്ടപ്പാടിയിലെ വൈദികരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ല. അങ്ങനൊരു പ്രതികരണം ലഭിക്കില്ല. കാരണം, ഇതു വൈദികർക്ക് സ്വന്തം ജീവനു ഭീഷണി ഉണ്ടെങ്കിൽ കൂടി വെളിപ്പെടുത്താൻ സാധിക്കാത്ത രഹസ്യം ആണ്. പക്ഷെ മനോരമ എന്തിനാണു “ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ ചില പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു” എന്നു എഴുതിയതെന്നു മനസിലായില്ല. കാരണം, അട്ടപ്പാടിയിൽ കുമ്പസാരിച്ചതുമായി ബിഷപ്പിനു എന്തു ബന്ധമാണുള്ളത്? ബിഷപ്പിൻറ്റെ മൊഴിയുമായി എന്തു പൊരുത്തക്കേടാണു ഇതിനുള്ളത്? കുമ്പസാരരഹസ്യം മറച്ചുവയ്ക്കുന്നത് ബിഷപ്പ് പറഞ്ഞിട്ടാണു എന്നു വരുത്താൻ ഉള്ള ശ്രമമാണോ ഇത്? അങ്ങനെയാണെങ്കിൽ നിങ്ങളോട് പറയാൻ ഉള്ളത് ഇതാണ് – ബിഷപ്പല്ല, സാക്ഷാൽ മാർപ്പാപ്പ പറഞ്ഞാൽ പോലും കുമ്പസാരരഹസ്യം ഒരു വൈദികനും വെളിപ്പെടുത്തില്ല. ഇതു വെളിപ്പെടുത്താതിരിക്കുന്നത് ഒരു ബിഷപ്പിന്റെയും പക്ഷം പിടിക്കുന്നതുകൊണ്ടല്ല, വൈദികൻ പാവനമായി കരുതുന്ന ഒരു രഹസ്യമായതുകൊണ്ടാണ്.

അതുകൊണ്ട് സാറമ്മാരേ… കുമ്പസാരത്തിൽ വെളിപ്പെടുത്തി എന്ന കന്യാസ്ത്രീയുടെ വാദത്തിനു പുറകേ സമയം കളയാതെ സോളിഡ് ആയിട്ടുള്ള മറ്റു തെളിവുകൾ അന്വേഷിക്കുക. കുമ്പസാരത്തെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് അത്ര നിഷ്കളങ്ക ബുദ്ധിയോടെ ആണെന്ന് കരുതാൻ തത്ക്കാലം താത്പര്യം ഇല്ല.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago