Categories: Daily Reflection

ഏപ്രിൽ 20: വലിയ ശനി

ഏപ്രിൽ 20: വലിയ ശനി

ഇന്ന് നോമ്പിലെ അവസാന ദിവസമാണ്. യേശുവിന്റെ കുരിശുമരണ അനുസ്മരണത്തിനുശേഷം ഇന്ന് ദേവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ ഒന്നും തന്നെയില്ല; ദുഃഖപൂർണ്ണമായ നിശബ്ദതയിൽ തിരുസ്സഭ യേശുവിന്റെ മരണത്തെ ധ്യാനിക്കുകയാണ്.

ഇസ്രായേൽ രാജ്യം പുനഃസ്ഥാപിക്കുന്ന പ്രഭാവവാനായ ഒരു രാജാവായി യേശുവിനെ കണ്ടിരുന്ന ശിഷ്യന്മാർക്കു ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ഒന്നായിരുന്നിരിക്കണം യേശുവിന്റെ കുരിശുമരണം. ഇന്നേ ദിനം അവർ തീർച്ചയായും പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു നിരാശയിലും, ഭയത്തിലും കടുത്ത ദു:ഖത്തിലും ആയിരുന്നിരിക്കണം കഴിഞ്ഞുകൂടിയിട്ടുണ്ടാകുക.

യേശുവിന്റെ അമ്മയെകുറിച്ചൊന്നു ധ്യാനിക്കാം. തന്റെ ഏകാശ്രയമായിരുന്ന മകനെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ ദുഃഖം എത്രമാത്രമായിരുന്നിരിക്കാം. എന്നാൽ, ‘സഹരക്ഷക’ എന്ന നിലയിൽ പരിശുദ്ധ കന്യകാമറിയം, യേശുവിനെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയിൽ പങ്കുചേരുകയാണ്. “നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും” എന്ന ശിമയോന്റെ പ്രവചനം ഇതാ നിവൃത്തിയാകുന്നു. കുരിശിൻ ചുവട്ടിൽ യേശുവിന്റെ കുരിശുമരണം ഹൃദയവേദനയോടെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന പരിശുദ്ധ മറിയത്തെക്കുറിച്ച് സുവിശേഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്റെ മകനെ നഷ്ടപ്പെട്ട പരിശുദ്ധ അമ്മയോടും, തങ്ങളുടെ ഗുരുവിനെ നഷ്ടമായ ശിഷ്യഗണത്തോടുമൊപ്പം നമുക്കും ഇന്ന് യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും ധ്യാനിക്കാം. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള പിതാവായ ദൈവത്തിന്റെ പദ്ധതിയായിരുന്നു യേശുവിന്റെ കുരിശുമരണം എന്ന് മനസ്സിലാക്കാനും ആഴമായി വിശ്വസിക്കാനും നമുക്ക് കഴിയട്ടെ.

ഇന്ന് യേശുനാഥൻ കല്ലറയിലാണ്. ഏതൊരു മനുഷ്യനും നേരിടുന്ന ‘മരണം’ എന്ന യാഥാർഥ്യത്തെയാണ് നാമിന്ന് യേശുവിന്റെ കല്ലറയിൽ കാണുന്നത്. എന്നാൽ, യേശുവിന്റെ മേൽ മരണത്തിനല്ല അവസാനവാക്ക്. യേശുവിന്റെ ഉയർപ്പിലൂടെ അവസാനവാക്ക് ദൈവിക പദ്ധതിക്കാണ് എന്ന് നമുക്ക് ബോധ്യമാകും.

ജീവിതത്തിലുണ്ടാകുന്ന ദുഃഖാനുഭവങ്ങളിലും സഹനങ്ങളിലും, മരണത്തെ ജയിച്ച് ഉയർത്തെഴുന്നേൽക്കുന്ന ക്രിസ്തുനാഥനിലുള്ള വിശ്വാസം പ്രത്യാശ പകരട്ടെ.

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago