എന്തിന് ദുഃഖിക്കണം

ദുഃഖത്തെ സന്തോഷിപ്പിക്കരുത്...

മനുഷ്യ ജീവിതത്തിൽ സുഖവും ദുഃഖവും, സന്തോഷവും സമാധാനവും ഉൾച്ചേർന്നിരിക്കുന്നു എന്ന് നമുക്കറിയാം. വിചാരങ്ങളുടെയും വികാരങ്ങളുടെയും, ആശ നിരാശകളുടെയും കൂടാരമാണ് മനുഷ്യൻ. മേൽപ്പറഞ്ഞ യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾതന്നെ 90% ആൾക്കാരും വിലയ്ക്കുവാങ്ങിയ ദുഃഖവും പേറി നടന്നു നീങ്ങുകയാണ്. ദുഃഖത്തിന് മുൻതൂക്കം നൽകാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ഭയം, ഉത്കണ്ഠ, മിഥ്യാസങ്കല്പങ്ങൾ. യാഥാർത്ഥ്യവുമായി തട്ടിച്ചുനോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും ഇവയെല്ലാം നമ്മുടെ മനോഭാവങ്ങളെ, കാഴ്ചപ്പാടുകളെ, സമീപനങ്ങളെ വികലമാക്കിയതിന്റെ അനന്തരഫലങ്ങൾ ആണെന്ന്. ഈ ലോകം മുഴുവനും ഞാൻ ചിന്തിക്കുന്നത് പോലെ, ആഗ്രഹിക്കുന്നതുപോലെ, ഇഷ്ടപ്പെടുന്നത് പോലെ “വർത്തിക്കണം” എന്ന് വിചാരിക്കാൻ പ്രാവർത്തികമാക്കാൻ കഴിയുകയില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. അപ്പോൾ മിഥ്യാസങ്കൽപങ്ങളിൽ മുഴുകി ജീവിതത്തിലെ സിംഹഭാഗവും ഉത്കണ്ഠപ്പെട്ടുകൊണ്ട്, ആത്മസംഘർഷത്തിന് വിധേയമായി കാലത്തെ തള്ളി നീക്കിയിട്ട് എന്ത് നേട്ടമാണ് ഉണ്ടാവുക?

നാം പലപ്പോഴും “ദുഃഖത്തെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്”! വളരെ ലളിതമായ ഉദാഹരണങ്ങൾ എടുക്കാം.
1) നമുക്ക് ഒരു മുറിവു പറ്റി. നമ്മുടെ അശ്രദ്ധ കൊണ്ടോ, മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടോ ആകാം. തീർച്ചയായും വേദന ഉണ്ടാകും, ഉടനെ അതിന്റെ പേരിൽ ദുഃഖിക്കുകയല്ല മറിച്ച്, ചികിത്സിക്കുക. ഒരു നിശ്ചിത സമയം കഴിയുമ്പോൾ സുഖം പ്രാപിക്കും. പിന്നെ അപ്രകാരം ഒരു അപകടം (മുറിവ്) പറ്റിയ കാര്യം പോലും നാം ഓർത്തു എന്നുവരില്ല.
2) പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഫലം വന്നപ്പോൾ മെച്ചപ്പെട്ട നിലവാരത്തിൽ എത്താൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ ഉണ്ണാതെയും ഉറങ്ങാതെയും, ഒരു ദുഃഖപുത്രിയെപ്പോലെ ജീവിച്ചിട്ട് എന്ത് പ്രയോജനം? അതിനാൽ ഞാൻ ഇനി പഠിക്കുന്നില്ല എന്ന് തീരുമാനിച്ചു എന്ന് കരുതുക, എത്ര വലിയ മണ്ടൻ തീരുമാനം ആയിരിക്കുമത്? നേരെമറിച്ച്, എന്നെക്കാൾ കൂടുതൽ ബുദ്ധിയും, ഓർമശക്തിയും, കഴിവുകളുമുള്ള കുട്ടികൾ വേറെ ഉണ്ടായിരുന്നു എന്ന് കരുതുകയാണ് യുക്തി (വേണ്ടവിധം പഠിക്കാതെ പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവച്ചിട്ട് മറ്റുള്ളവരെ കാണിക്കാൻ ദുഃഖം നടിക്കുന്നവരുമുണ്ട്). ഇവിടെ ജ്ഞാനബോധം (തിരിച്ചറിവ്) സൂക്ഷിക്കണം. സ്വയം വിശകലനം ചെയ്ത് മുന്നേറാൻ ശ്രമിക്കണം.

ദുഃഖത്തിനെ വല്ലാതെ സുഖിപ്പിക്കുന്നതിൽ (സന്തോഷിപ്പിക്കുന്നതിൽ) അസൂയക്കും, ഭയത്തിനും, ഉത്ഖണ്ഠയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഉദാഹരണം –
1) നമുക്ക് രോഗം വരുമെന്ന ഭയം. രോഗം വന്നാൽ ചികിത്സിക്കാമല്ലോ? ഇനി രോഗം വന്നില്ലെങ്കിൽ, “ദുഃഖിച്ചതും, ഭയന്നതും” വെറുതെയാകില്ലേ? അതുപോലെ, ഇനി രോഗം വന്ന് മരിക്കുമോ, ഇല്ലയോ എന്ന ഭയവും ദുഃഖവും. നിശ്ചിത കാലയളവിൽ മരിച്ചില്ലെങ്കിൽ “നാം ദുഃഖത്തെ സന്തോഷിക്കുകയല്ലേ ചെയ്തത്”?. ദുഃഖത്തെ ദുഃഖിപ്പിക്കണം സന്തോഷിപ്പിക്കരുത്.
2) മരിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ എന്ന ഭയവും ദുഃഖവും. സ്വർഗ്ഗത്തിൽ പോവുകയാണെങ്കിൽ ദുഃഖത്തിന് പ്രസക്തിയില്ലല്ലോ? അഥവാ നരകത്തിൽ പോവുകയാണെങ്കിൽ എന്തിന് ദുഃഖിക്കണം? നിങ്ങളുടെ ഭൂമിയിലുള്ള ജീവിതം കൊണ്ട്, നിങ്ങൾ ഉറപ്പിച്ചിട്ടുള്ളതായിരിക്കുമല്ലോ നരകം! ഇവിടെയും നിങ്ങൾക്ക് സന്തോഷിക്കാൻ ഒത്തിരി വകയുണ്ട്. നിങ്ങളുടെ പരിചയക്കാർ, കൂട്ടുകാർ, ബന്ധുക്കൾ… അവർ വിവിധ കാലഘട്ടങ്ങളിലും, സാഹചര്യത്തിലും മരിച്ച് നരകത്തിൽ എത്തിയവരായിരിക്കും. അപ്പോൾ ഓരോരുത്തരുടെയും വിശേഷങ്ങൾ അറിയാനും, സൗഹൃദം പുതുക്കാനും, ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളും മണ്ടത്തരങ്ങളും പറഞ്ഞു രസിക്കാനും ഇഷ്ടംപോലെ സമയം വേണ്ടിവരും. നരകത്തിൽ എത്തുകയാണെങ്കിൽ അസൂയയ്ക്കും, ഉത്കണ്ഠയ്ക്കും സ്ഥാനം ഇല്ലാതെ വരും, കാരണം എല്ലാവർക്കും ഒരേ ടൈംടേബിൾ, ഒരേ ഭക്ഷണം…

വരികൾക്കിടയിലൂടെ വായിക്കുമ്പോൾ നമുക്ക് അടിവരയിട്ട് ചിലത് മനസ്സിൽ കുറച്ചു വയ്ക്കാനുണ്ട്. ദുഃഖ അനുഭവം ഉണ്ടാകുമ്പോൾ നാം ദുഃഖത്തിന് ജീവിതത്തിൽ അമിത പ്രാധാന്യം നൽകുമ്പോൾ, “ദുഃഖത്തെ സന്തോഷിപ്പിക്കുകയാണ്”. ആയതിനാൽ നമ്മുടെ ചിലവിൽ, നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തി ദുഃഖത്തെ സന്തോഷിക്കരുത്. വികാരത്തെക്കാൾ വിചാരത്തിന് (ബുദ്ധി,യുക്തി,ചിന്താശക്തി) പ്രമുഖ സ്ഥാനം നൽകുക.

സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. ഒന്നിനും അമിത പ്രാധാന്യം നൽകരുത്. ദൈവകൃപ നമ്മുടെ ജീവിതത്തിൽ പ്രകാശം ചൊരിയട്ടെ!!!

vox_editor

Share
Published by
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

20 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago