Categories: Daily Reflection

ഇരുപത്തിയഞ്ചാം ദിവസം

ദൈവമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്ന നിരീശ്വരവാദികൾക്കുള്ള മറുപടിയാണ് ക്രിസ്മസ്...

ഡിസംബർ 25: ക്രിസ്മസ്

മാനവ രക്ഷയ്ക്കുവേണ്ടി ദൈവം മനുഷ്യനായി അവതരിച്ചതിന്റെ പുണ്യസ്മരണ ക്രൈസ്തവ ലോകം ഇന്ന് സാഘോഷം കൊണ്ടാടുന്നു. “ദൈവം മനുഷ്യനായി ജനിച്ചു”. ഇതിനേക്കാൾ എന്തു മഹത്വമാണ് മനുഷ്യന് ലഭിക്കുക. മനുഷ്യനു രൂപം നൽകിയ ദൈവം, തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യരൂപത്തിൽ പിറവിയെടുക്കുന്നു.

വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ ജനനം രക്ഷാകര ദൗത്യമായി ബന്ധപ്പെടുത്തി ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്: അവൻ ദൈവമായിരിക്കെ മനുഷ്യന്റെ രൂപം സ്വീകരിച്ച് “തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു” (ഫിലിപ്പി 2:7). “ദാസന്റെ രൂപം സ്വീകരിച്ച്‌, തന്നെത്തന്നെ താഴ്ത്തി” എന്നുള്ളത്, ക്രിസ്തുവിന്റെ ജനനം മുതലേ അവിടുത്തെ പിന്തുടരുന്ന കാര്യമാണ്. ജനിക്കുവാനായിട്ട് സത്രത്തിൽ അവനു ഇടം ലഭിച്ചില്ല. കാലിത്തൊഴുത്തിൽ പിറന്നു വീഴുന്നു. സന്ദർശിക്കുവാനായിട്ട് എത്തുന്നത്, പാവപ്പെട്ടവരും സാധാരണക്കാരുമായ ആട്ടിടയന്മാർ! എന്നാൽ, ക്രിസ്തുവിൽ ദൈവത്വവും രാജത്വവും പൗരോഹിത്യവും തിരിച്ചറിഞ്ഞ അവിടു ത്തെ കണ്ടുമുട്ടുന്ന ജ്ഞാനികളും ഈ ക്രിസ്മസ് കാലത്ത് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.

“ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു” (യോഹന്നാന്‍ 1:1). യോഹന്നാന്റെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെ വചനവുമായിട്ടാണ് ഉപമിക്കുന്നത്. ലോകാരംഭം മുതലേ വചനം ഉണ്ടായിരുന്നുവെന്ന് ഗ്രീക്ക് തത്വചിന്തകന്മാർ കുറിച്ചു വെക്കുന്നു. യോഹന്നാൻ സുവിശേഷകനും, ക്രിസ്തുവിനെ ലോകാരംഭമായി ചിത്രീകരിക്കുന്നു.

വചനം മാംസമായി നമ്മുടെയിടയിൽ വസിക്കുകയാണ്. യോഹന്നാൻ സുവിശേഷകൻ എന്താണ് ക്രിസ്മസ് എന്ന് വളരെ ദാർശനികമായും ദൈവശാസ്ത്രപരമായും ഇവിടെ വ്യക്തമാക്കുന്നു. ദൈവം നമ്മുടെ ഇടയിൽ വസിക്കുന്ന ഉത്സവമാണ് ക്രിസ്മസ്. അവിടുത്തെ നാമം തന്നെ ഇമ്മാനുവൽ “ദൈവം നമ്മോടു കൂടെ” എന്നാണല്ലോ. ഏശയ്യാ പ്രവാചകനിലൂടെ പ്രവചിക്കപ്പെട്ട “കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവൽ എന്ന് വിളിക്കപ്പെടും” എന്നതിന്റെ പൂർത്തീകരണമാണല്ലോ ക്രിസ്തുവിൽ സഫലീകൃതമാകുന്നത്.

ദൈവം നമ്മോടൊപ്പം വസിക്കുമ്പോൾ ഭൂമി സ്വർഗ്ഗമായി മാറുകയാണ്. ആ ദൈവ സാന്നിധ്യത്തിന്റെ സുഗന്ധം ലോകം മുഴുവനും പകർന്നു നൽകുവാനുള്ള ഏറ്റവും വലിയ ദൗത്യമാണ് ഈ ക്രിസ്മസ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ദൈവമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്ന നിരീശ്വരവാദികൾക്കുള്ള മറുപടിയാണ് ക്രിസ്മസ്. നമ്മുടെ സമൂഹം അരാജകത്വത്തിലും, അക്രമത്തിലും, പീഡനങ്ങളിലുമൊക്കെ വളരുമ്പോൾ നഷ്ടപ്പെടുന്നത് ഈ ദൈവസാന്നിധ്യമാണ്.

ദൈവം നമ്മുടെ ഇടയിൽ വസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, ദൈവത്തിനു മുൻപിൽ കൊട്ടിയടക്കപ്പെട്ട സത്രത്തിലെ വാതിലുകൾ പോലെ മനുഷ്യന്റെ ഹൃദയ വാതിലുകൾ പലപ്പോഴും അടഞ്ഞാണ് കിടക്കാറുള്ളത്. ഈ ക്രിസ്മസ് പുതിയൊരു തുറവിയാകുന്നു. പാപാന്ധകാരത്തിൽ മൂടിക്കിടക്കുന്ന നമ്മുടെ ഹൃദയങ്ങളിൽ ദൈവ സാന്നിധ്യത്തിന്റെ പ്രകാശം നിറയ്ക്കുവാൻ; ആഡംബരത്തിന്റെയും അധികാരത്തിന്റെയും ഗർവ്വിഷ്ടിനു മുമ്പിൽ നിസ്സഹായനായ മനുഷ്യ കുഞ്ഞിന്റെ ഹൃദയമുൾക്കൊള്ളുവാൻ ആരുമി ല്ലാശ്രയിക്കുവാൻ; നിർഭാഗ്യ ജന്മങ്ങളെന്ന് സ്വയം ശപിക്കുമ്പോൾ എന്നോടൊപ്പം വസിക്കുന്ന എന്നിലെ ദൈവത്തെ തിരിച്ചറിയുവാൻ ക്രിസ്മസ് ഒരു നിമിത്തമാകുന്നു. അവിടെയാണ്, പുതിയ തുടക്കമാവുന്നത്; ഉത്സവത്തിന്റെ നിറം പകരുന്നത്. മണ്ണിനെ വിണ്ണാക്കി, പാപാന്ധകാരത്തിൽ വസിച്ച മനുഷ്യകുലത്തെ ദൈവ ചൈതന്യത്താൽ നിറച്ച ക്രിസ്തുവിന്റെ ജനനം നമുക്കെല്ലാവർക്കും പുതുവത്സരത്തിൽ നവീകൃതമായ പുതു സൃഷ്ടികളാകാനുള്ള ദൈവീകപാത തുറക്കട്ടെ എന്നാശംസിക്കുന്നു.

കാത്തലിക് വോക്സിന്റെ എല്ലാ വായനക്കാർക്കും, എല്ലാ ക്രൈസ്തവർക്കും സമാധാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഒരായിരം ക്രിസ്മസ് ആശംസകൾ…!

vox_editor

Share
Published by
vox_editor

Recent Posts

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 days ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 week ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

2 weeks ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

4 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

1 month ago