സ്വന്തം ലേഖകൻ
എറണാകുളം: വൈദിക വൃത്തിയെക്കുറിച്ച് പൊതുജനത്തിനുള്ളത് വിശുദ്ധമായ കാഴ്ചപ്പാടാണെന്നും , മതസ്വാതന്ത്ര്യത്തിൽ കോടതി കൈകടത്തുന്നത് ശരിയല്ലയെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്. ‘താങ്കളുടെ ബെഞ്ചുള്ള കോടതിയിലേക്കു പോകുമ്പോൾ സുപ്രീം കോടതിയിലെ അഭിഭാഷകർ പലരും പറയാറുള്ളത് വൈദികന്റെ കോടതിയിലേക്കു പോകുന്നുവെന്നാണ്” ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വൈദിക വൃത്തിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വിശുദ്ധമായ കാഴ്ചപ്പാടിനെ അല്ലെങ്കിൽ അതിന്റെ അന്തസിനെയാണ് അതു കാണിക്കുന്നത്. വൈദികർ വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണെന്ന പൊതുജനത്തിന്റെ കാഴ്ചപ്പാടാണത്. എനിക്ക് വിളിയില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് സെമിനാരി ജീവിതം പൂർത്തിയാക്കാതിരുന്നത്. ദൈവം വിളിച്ചാലേ ആ അവസ്ഥയിൽ നിലനിൽക്കാനാവൂ. എനിക്കുള്ള വിളി അതല്ലായിരുന്നുവെന്നത് ചില കാരണങ്ങളിലൂടെ എനിക്കു വെളിവായിക്കിട്ടി, അല്ലെങ്കിൽ അധികാരികൾക്കു ബോധ്യപ്പെട്ടു. അവരുടെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീടെനിക്കു ബോധ്യമായിട്ടുണ്ട്.
നമ്മുടെ ഭരണഘടനയുടെ സവിശേഷത, അതിലുൾപ്പെടുത്തിയിട്ടുള്ള ചില സുരക്ഷാ സംവിധാനങ്ങളാണ്. അതിലൊന്നാണ് ഭരണഘടനയ യുടെ 25ാം വകുപ്പ്. അത് പൊതു ക്രമത്തിനും സദാചാരത്തിനും വിധേയമായിരിക്കുമെന്നേ പറഞ്ഞിട്ടുള്ളു. സദാചാരമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതവും അധാർമ്മികമായ കാര്യങ്ങൾക്കു നിൽക്കില്ല. മതങ്ങൾ നിലകൊള്ളുന്നത് ധാർമ്മിക മൂല്യങ്ങൾക്കുവേണ്ടിയാണ്. മതങ്ങൾ പറയുന്ന ധാർമ്മിക മൂല്യങ്ങളും ഭരണഘടനാ ധാർമ്മികതയും തമ്മിൽ ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. അത് മതങ്ങൾക്കു വിടണം.
അമ്പലത്തിൽ പൂജ എങ്ങനെ നടത്തണം, പള്ളിയിൽ എങ്ങനെ പ്രാർഥിക്കണം, മോസ്കിൽ എങ്ങനെ നിസ്കരിക്കണം, മുട്ടുകുത്തുന്നത് ശരീരഘടനയ്ക്ക് എതിരാണ് – എന്നൊക്കെ പറയുന്നത് ഭരണഘടനാ ധാർമ്മികതയ്ക്ക് എതിരാണ്. അത് മതങ്ങൾക്കു കൊടുത്തിട്ടുള്ള ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യങ്ങൾക്ക് അകത്തുള്ളതാണ്. അതിനകത്തേക്കു ഭരണഘടനാ ധാർമ്മികയതയുടെയോ തുല്യതയുടെയോ അന്തസിന്റെയോ പേരിൽ കോടതി കൈകടത്തുന്നത് ശരിയല്ല. ഭരണഘടനാപരമായി പാടില്ല.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.