Categories: Public Opinion

വിശ്വാസിയും വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും

പാദരക്ഷകൾ പുറത്തിടുക എന്ന ബോർഡ് ദേവാലത്തിന് പുറത്ത് വച്ചിരിക്കുന്നത് എന്തിനാണ്‌?

ജോസ് മാർട്ടിൻ

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ തായ്ലാൻഡിലെ അപ്പോസ്തോലിക സന്ദർശത്തിനിടയിൽ അവിടുത്തെ ഒരു ബുദ്ധ ക്ഷേത്രത്തിൽ കയറുന്നതിന് മുമ്പ് തന്റെ ചെരുപ്പ് ക്ഷേത്രത്തിന് പുറത്ത് അഴിച്ചു വെക്കുന്ന ഒരു ചിത്രം കാണുകയുണ്ടായി. വളരെ സന്തോഷം തോന്നി, അതോടൊപ്പം നമ്മുടെ ദേവാലയങ്ങളിലെ നമ്മുടെ പ്രവർത്തികളെ ഓർത്ത് ലജ്ജയും.

എന്താണ് ദേവാലയം?

അനുദിനം ബലി അർപ്പിക്കപ്പെടുന്ന സ്ഥലമാണ് ദേവാലയം, അവിടുത്തെ സാന്നിധ്യം കൊണ്ട് പള്ളികൾ മിശിഹായുടെ വീട് ആകുന്നു. ദേവാലത്തിൽ ദൈവജനം നിൽക്കുന്ന സ്ഥലത്തെ ഭൂമിയായും, അതിവിശുദ്ധ സ്ഥലമായ വിശുദ്ധ വേദിയെ (മദ്ബഹ) സ്വർഗ്ഗത്തിന്റെ പ്രതീകവുമെന്നാണ് സഭ പഠിപ്പിക്കുന്നത്. കാർമ്മികൻ, ഈശോയേയും, ശുശ്രൂഷികൾ മാലാഖമാരെയും പ്രതിനിദാനം ചെയ്യുന്നു. പുരോഹിതൻ ബലിവേദിയിൽ തിരു-ശരീര രക്തങ്ങൾ പരികർമ്മംചെയ്യുമ്പോൾ സ്വർഗം തുറക്കപ്പെടുകയും, പരിശുദ്ധാൽമാവ് എഴുന്നള്ളി വരുകയും ചെയുന്നു.

വിശുദ്ധവും അതിവിശുദ്ധവുമായ, ജീവിക്കുന്ന ക്രിസ്തു വസിക്കുന്ന ദേവായത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ വിശുദ്ധി /പവിത്രത കാത്തുസൂക്ഷിക്കാൻ നമ്മൾ ശ്രമിക്കാറില്ല. അത്‌ വിശുദ്ധവേദിയിൽ നിന്ന് നമ്മോടൊപ്പം ബലിഅർപ്പിക്കുന്ന വൈദീകൻ ആണെങ്കിൽ പോലും (ചില വൈദീകർ) വിശുദ്ധ ബലിഅർപ്പണ വേളയിൽ തങ്ങൾ പുറത്തുപയോഗിക്കുന്ന ചെരുപ്പുകൾ ധരിച്ചുകൊണ്ടാണ് ബലി അർപ്പിക്കുന്നത്. ചോദിച്ചാൽ കിട്ടുന്ന ഉത്തരം നമ്മൾ പാശ്ചാത്യ സംസ്‌കാരമാണ് പിൻതുടരുന്നത് അത്‌ കൊണ്ട് ചെരുപ്പ് ധരിക്കാം (അവിടെ തണുപ്പ് കൂടുതൽ ഉള്ള കാലാവസ്ഥ ആണ്, അവർ ബലിവേദിയിൽ ധരിക്കുന്ന പാദരക്ഷകൾ പുറത്ത് ഉപയോഗിക്കാറില്ല). പാദരക്ഷകൾ പുറത്തിടുക എന്ന ബോർഡ് ദേവാലത്തിന് പുറത്ത് വച്ചിരിക്കുന്നത് എന്തിനാണ്‌? (പുരോഹിതൻ ബലിവേദിയിലേക്ക് പ്രവേശിക്കുന്നതുന്നെ ഹിന്ദു ആചാരമായ ആരതി ഏറ്റവാങ്ങി ദൃഷ്ടിദോഷം അകറ്റി കൊണ്ടാണ് എന്ന് ഓർക്കുക)

പരിശുദ്ധ പിതാവ് ഒരു ക്ഷേത്രത്തോട്, തന്റെ പാദരക്ഷകൾ പുറത്ത് അഴിച്ചുവച്ച് ആദരവ് കാട്ടി, മാതൃക കാട്ടിയെങ്കിൽ ജീവിക്കുന്ന ക്രിസ്തു വസിക്കുന്ന നമ്മുടെ ദേവാലയങ്ങളോട് ആദരവ് കാട്ടാൻ നാമും ബാധ്യസ്ഥരല്ലേ? ”അവിടുന്ന്‌ അരുളിച്ചെയ്‌തു അടുത്തു വരരുത്‌. നിന്റെ ചെരുപ്പ്‌ അഴിച്ചുമാറ്റുക എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്‌ഥലം പരിശുദ്‌ധമാണ്‌” (പുറപ്പാട്‌ 3:5).

അടിക്കുറിപ്പ് : പക്കാമാമാ എന്ന ആമസോൺകാർ ‘പ്രകൃതിയുടെ പ്രതിരൂപമായി കരുതുന്നു’ ബിംബത്തെ പരിശുദ്ധ കന്യാമറിയമായി വ്യാഖ്യാനിച്ചവർ, പരിശുദ്ധ പിതാവിനെ വിഗ്രഹാരാധകനായി മുദ്രകുത്തിയർ, നാളെ പരിശുദ്ധ പിതാവിനെ ബുദ്ധമത പ്രചാരകനായും വ്യാഖ്യാനിക്കില്ലേ?

vox_editor

View Comments

  • പരിശുദ്ധ പിതാവ് മറ്റു മതസ്ഥരോടും അവരുടെ ക്ഷേത്രങ്ങളോടും ആചാരങ്ങളോടും കാണിക്കുന്ന ആദരവ് പ്രചരിപ്പിക്കുന്ന, vox നു നന്ദി

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago