Categories: Daily Reflection

മാർച്ച് 30: താഴ്ത്തപ്പെടലും ഉയർത്തപ്പെടലും

ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്

ദേവാലയത്തിലേക്കു പ്രാർത്ഥിക്കാൻ പോകുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയാണ് (ലൂക്ക 18:9-14) ഇന്ന് ദിവ്യബലിയിൽ നാം വായിച്ചുകേൾക്കുന്നത്. രണ്ടുപേരും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് അവരുടെ ഇപ്പോഴുള്ള അവസ്ഥയാണ്. ഫരിസേയൻ താൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് പറയുന്നത്, ചെയ്യാത്ത കാര്യങ്ങൾ അല്ല – “ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു”. ഇതെല്ലാം മതപരമായ ജീവിതത്തിലെ സ്തുത്യർഹങ്ങളായ കാര്യങ്ങളാണ്. ഒരു യഹൂദൻ നിർബന്ധമായും ഉപവസിക്കേണ്ടത് പാപപരിഹാരദിനത്തിൽ മാത്രമായിരുന്നു. അതായത്, വർഷത്തിൽ ഒരിക്കൽ മാത്രം. എന്നാൽ, ഈ ഫരിസേയൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. അതുപോലെതന്നെ, വയലിൽ നിന്നും ലഭിക്കുന്ന ഫലങ്ങളുടെ ദശാംശം മാത്രം കൊടുത്താൽ മതി എന്നിരിക്കെ, അയാൾ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. നാം മനസ്സിലാക്കേണ്ടത്, അയാൾ മതപരമായ ജീവിതത്തെ അതിന്റെ ഗൗരവത്തിൽ തന്നെ കണ്ടിരുന്ന ആളാണ്. എന്നിരുന്നാലും അയാളുടെ പ്രാർത്ഥനയിൽ കുറവുവന്നുപോയി.

ചുങ്കക്കാരനും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് തന്റെ ജീവിതാവസ്ഥയാണ്. ചുങ്കക്കാരെ സമൂഹം പാപികൾ എന്ന ഗണത്തിലാണ് കണക്കാക്കിയിരുന്നത്. രണ്ടുപേരും അവതരിപ്പിക്കുന്നത് തങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയാണെങ്കിലും, അവതരിപ്പിക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്. ഫരിസേയൻ താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് മറ്റുള്ളവരെ വിധിക്കുകയും അവരുമായി താരതമ്യം ചെയ്തുകൊണ്ട് സ്വയം നീതീകരിക്കുകയും ചെയ്യുന്നു. ഫരിസേയൻ പറയുന്നത്, “ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല”. എന്നാൽ ചുങ്കക്കാരനാകട്ടെ, തന്നെത്തന്നെ എളിമപ്പെടുത്തികൊണ്ട് പ്രാർത്ഥിക്കുന്നു. അയാളുടെ ശരീരഭാഷയും വാക്കുകളും അയാളുടെ എളിമപ്പെടലിനെ വരച്ചുകാട്ടുന്നുണ്ട്. സ്വയം നീതീകരിക്കുന്നവന്റെ ദീഘമായ വാഗ്വിലാസത്തെക്കാൾ ദൈവത്തിന് പ്രീതീകരം എളിമയുള്ളവന്റെ അൽപവാക്കുകളാണ്. മറിയത്തിന്റെ സ്തോത്രഗീതത്തിൽ പറയുന്നപോലെ, “അവിടുന്ന്…ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു…എളിയവരെ ഉയർത്തി” (ലൂക്ക 1:51-52).

ഇന്ന് നമ്മുടെ സ്വയം നീതീകരിക്കുന്ന സ്വഭാവത്തെക്കുറിച്ച് ആത്മപരിഹോധന നടത്താം. മറ്റുള്ളവരെ പുച്ഛിച്ച് വിലകുറഞ്ഞവരായി കാണുന്ന സ്വഭാവം നമ്മുടെ അഹങ്കാരത്തിന്റെ പ്രതിഫലനമല്ലേ? പലരും തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് തങ്ങളേക്കാൾ ഒരു പടിയെങ്കിലും താഴെനിൽക്കുന്നവരെന്നു അവർ തന്നെ ചിന്തിക്കുന്നവരുമായിട്ടാണ്. ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്. അപ്പോഴാണ്, ഇനിയും എത്രയോ പുണ്യങ്ങളും നന്മകളുമാണ് നാം കൈവരിക്കാനുള്ളതെന്നു നമുക്ക് മനസ്സിലാവുക.

vox_editor

View Comments

  • വളരെ നല്ല വ്യാഖ്യാനം
    അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ

Share
Published by
vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago