Categories: Public Opinion

നമ്മുടെ ഇടയിലെ Homo Sacerകളെയാണോ നാം തിരഞ്ഞുപിടിച്ച് കല്ലെറിയുന്നത്…

നമ്മുടെ ഇടയിലെ Homo Sacerകളെയാണോ നാം തിരഞ്ഞുപിടിച്ച് കല്ലെറിയുന്നത്...

മാര്‍ട്ടിന്‍ ആന്റണി

Homo Sacer അഥവാ Sacred Man എന്ന സങ്കല്‍പ്പത്തെ കുറിച്ച് റോമന്‍ എഴുത്തുക്കാരനായ Sextus Pompeius Festus ന്‍റെ De Verborum Significatu Quae Supersunt Cum Pauli Epitome എന്ന പുസ്തകത്തില്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ലത്തിന്‍ ആയതുകൊണ്ട് അതിന്റെ ഒരു ഏകദേശ പരിഭാഷ ഞാനിവിടെ കുറിക്കാം. “ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ ജനങ്ങളാല്‍ വിധിക്കപ്പെടുന്നവനാണ് Homo Sacer. ഈ മനുഷ്യനെ ദേവന്മാര്‍ക്ക് ബലിയായി അര്‍പ്പിക്കാന്‍ പാടില്ല. പക്ഷെ, ഇവനെ ആര്‍ക്കു വേണമെങ്കിലും കൊല്ലാം.ഇവനെ കൊല്ലുന്നവനെ നിയമം ഒരു കൊലപാതകിയായി കാണില്ല. അതുകൊണ്ടാണ് മോശവും അശുദ്ധവുമായ ഒരുവനെ Sacer എന്നു വിളിക്കുന്നത്‌.”

Sacred എന്ന സങ്കല്‍പ്പത്തിലെ വൈരുദ്ധത്മകതയാണിത്‌. നമ്മള്‍ വിശുദ്ധമെന്നു കരുതുന്നിടങ്ങളിലാണ് ഹിംസ അതിന്‍റെ എല്ലാ ഭാവങ്ങളും പുറത്തെടുക്കുന്നതെന്ന René Girard ന്‍റെ വാക്കുകള്‍ ഈ സമയം ഓര്‍ക്കുകയാണ്.

ഇനി, ഒരു പച്ചമനുഷ്യന്‍ എന്ന നിലയില്‍ ഈ സങ്കല്‍പ്പത്തെ ഒന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. നമ്മള്‍ പരിശുദ്ധം, ദിവ്യം, പാവനം എന്നു വിളിക്കുന്ന പലര്‍ക്കും ഇരുളിന്‍റെ ചില തലങ്ങള്‍ കൂടിയുണ്ട്. പൌലോസപ്പോസ്തലന്‍ പറയുന്ന “മുള്ളുകള്‍” ആയിരിക്കാം നമ്മിലെ ഈ ഇരുളുകള്‍. നമ്മിലെ ഇരുളുകള്‍ പ്രകാശത്തെ മറികടന്നാല്‍ ആ നിമിഷം മുതല്‍ നമ്മളും റോമാക്കാരുടെ സങ്കല്‍പ്പത്തിലെ Homo Sacer കള്‍ ആയി മാറും.

പുരാതന റോമക്കാര്‍ Homo Sacerകളെ കളരികളിലും കളിഇടങ്ങളിലും കൊണ്ടുപോയി കല്ലെറിഞ്ഞും പീഡിപ്പിച്ചുമെലാം കൊന്നതുപോലെ നമ്മുടെ ഇടയിലെ Homo Sacerകളെ തിരഞ്ഞുപിടിച്ച് നമ്മളും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യ്ന്നവരാണ് അന്നും ഇന്നും ഹീറോകള്‍. പക്ഷെ, അതിനു മുന്‍പ് നമ്മള്‍ ആരെയെങ്കിലും ഒരാളെ Homo Sacer ആയിട്ടു വിധിയെഴുത്തണം. ജനങ്ങള്‍ വിധിക്കുന്നവനാണ് Homo Sacer. നിയമം വിധിക്കുന്നവനല്ല. നിയമത്തിനെ ആര്‍ക്കു വേണം അല്ലെ?

“അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു.” (യോഹന്നാന്‍ 8:59)

Original Version from De Verborum Significatu Quae Supersunt cum Pauli Epitome
At homo sacer is est, quem populus iudicavit ob maleficium; neque fas est eum immolari, sed, qui occidit, parricidi non damnatur; nam lege tribunicia prima cavetur, „si quis eum, qui eo plebei scito sacer sit, occiderit, parricidia. ne sit.“ Ex quo quivis homo malus atque inprobus sacer appellari solet.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

2 weeks ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

3 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

3 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

3 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

3 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

3 weeks ago